ആസ്ട്രേലിയയെ ചുട്ടെരിച്ച് വീണ്ടും കാട്ടുതീ; നിയന്ത്രിക്കാനാകാതെ അധികൃതർ
മെല്‍ബണ്‍: ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആസ്ട്രേലിയയെ കാട്ടുതീ വിഴുങ്ങുന്നു. നാലു സംസ്ഥാനങ്ങളിലേക്കു പടര്‍ന്ന ആസ്ട്രേലിയയിലെ കാട്ടുതീ നിയന്ത്രിക്കാനാവാതെ അധികൃതര്‍. 46 ലക്ഷം ഹെക്ടര്‍ വനഭൂമി ഇതിനകം അഗ്നിയെടുത്തു കഴിഞ്ഞു. അത്യുഷ്ണം പിടിമുറുക്കിയതിനു പുറമെ കാറ്റിന് തീവ്രതയാര്‍ജിച്ചതും രക്ഷാപ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിനിടെ തിങ്കളാഴ്ച അഗ്നിശമന സേനാംഗം കൊല്ലപ്പെട്ടിരുന്നു. ആല്‍ബറിയില്‍ അദ്ദേഹം സഞ്ചരിച്ച ട്രക്ക് ശക്തമായ കാറ്റില്‍ കീഴ്മേല്‍ മറിഞ്ഞാണ് അപകടം. വിക്ടോറിയക്കു പുറമെ ടാസ്മാനിയ, ന്യൂ സൗത്ത് വെയില്‍സ്, സൗത്ത് ആസ്ട്രേലിയ എന്നിവിടങ്ങളിലാണ് കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നത്.
മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റ് തീ പടരാനിടയാക്കുന്നുണ്ട്. തീ അതിവേഗം പടരുന്നതിനാൽ തന്നെ തീയണക്കാൻ കൂടുതൽ സമയം വേണ്ടി വരും. നേരത്തെയും ദിവസങ്ങളോളം ആസ്ട്രേലിയയിൽ കാട്ടുതീ പടർന്നിരുന്നു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
മെല്‍ബണ്‍: ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആസ്ട്രേലിയയെ കാട്ടുതീ വിഴുങ്ങുന്നു. നാലു സംസ്ഥാനങ്ങളിലേക്കു പടര്‍ന്ന ആസ്ട്രേലിയയിലെ കാട്ടുതീ നിയന്ത്രിക്കാനാവാതെ അധികൃതര്‍. 46 ലക്ഷം ഹെക്ടര്‍ വനഭൂമി ഇതിനകം അഗ്നിയെടുത്തു കഴിഞ്ഞു. അത്യുഷ്ണം പിടിമുറുക്കിയതിനു പുറമെ കാറ്റിന് തീവ്രതയാര്‍ജിച്ചതും രക്ഷാപ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിനിടെ തിങ്കളാഴ്ച അഗ്നിശമന സേനാംഗം കൊല്ലപ്പെട്ടിരുന്നു. ആല്‍ബറിയില്‍ അദ്ദേഹം സഞ്ചരിച്ച ട്രക്ക് ശക്തമായ കാറ്റില്‍ കീഴ്മേല്‍ മറിഞ്ഞാണ് അപകടം. വിക്ടോറിയക്കു പുറമെ ടാസ്മാനിയ, ന്യൂ സൗത്ത് വെയില്‍സ്, സൗത്ത് ആസ്ട്രേലിയ എന്നിവിടങ്ങളിലാണ് കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നത്.
മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റ് തീ പടരാനിടയാക്കുന്നുണ്ട്. തീ അതിവേഗം പടരുന്നതിനാൽ തന്നെ തീയണക്കാൻ കൂടുതൽ സമയം വേണ്ടി വരും. നേരത്തെയും ദിവസങ്ങളോളം ആസ്ട്രേലിയയിൽ കാട്ടുതീ പടർന്നിരുന്നു.
Green Reporter Desk