വെള്ളമില്ലാതെ ഉണങ്ങി ഭാരതപ്പുഴ; മലമ്പുഴ ഡാം തുറക്കും
പാലക്കാട്: വേനൽ കടുത്തതോടെ വറ്റി വരണ്ട അവസ്ഥയിലാണ് ഭാരത പുഴ. പുഴയുടെ മിക്ക ഇടങ്ങളും നീർചാലുകളായി മാറിയിട്ടുണ്ട്. പലയിടങ്ങളിലും ഒഴുകാൻ പോലും വെള്ളമില്ലാത്തതിനാൽ ഒഴുക്ക് നിലച്ച അവസ്ഥയിലാണ്. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ മലമ്പുഴ ഡാം തുറന്നുവിടും. ഭാരതപ്പുഴയിലെ കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ജല ക്ഷാമം അനുഭവപെടുന്നത് കണക്കിലെടുത്താണ് നടപടി.
ഏപ്രില്‍, മേയ് മാസങ്ങളില്‍ കുടിവെള്ള പദ്ധതികളുടെ പമ്പ് ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ജലലഭ്യത ഉറപ്പു വരുത്തുന്നതിന്, ഇടവിട്ടാണ് മലമ്പുഴ ഡാം തുറക്കുക. കേരളാ വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസുകള്‍ക്ക് വെള്ളം പമ്പ് ചെയ്യുന്നതിനായി ഡാം തുറന്നു വിടുന്നതിനു നടപടി സ്വീകരിക്കണമെന്നു കാണിച്ച് യു.ആര്. പ്രദീപ് എം.എല്‍.എ. മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കിയിരുന്നു.
ഈ കത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനു വേണ്ടി ജല വിഭവ വകുപ്പു അഡിഷണല്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിര്‍ദ്ദശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മലമ്പുഴ ഡാം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആവശ്യമായ നടപടി സ്വീകരിച്ചു. മണലെടുപ്പ് കാരണം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പരിക്കുകൾ പറ്റിയ പുഴയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ പുഴയായ ഭാരതപ്പുഴ.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
പാലക്കാട്: വേനൽ കടുത്തതോടെ വറ്റി വരണ്ട അവസ്ഥയിലാണ് ഭാരത പുഴ. പുഴയുടെ മിക്ക ഇടങ്ങളും നീർചാലുകളായി മാറിയിട്ടുണ്ട്. പലയിടങ്ങളിലും ഒഴുകാൻ പോലും വെള്ളമില്ലാത്തതിനാൽ ഒഴുക്ക് നിലച്ച അവസ്ഥയിലാണ്. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ മലമ്പുഴ ഡാം തുറന്നുവിടും. ഭാരതപ്പുഴയിലെ കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ജല ക്ഷാമം അനുഭവപെടുന്നത് കണക്കിലെടുത്താണ് നടപടി.
ഏപ്രില്‍, മേയ് മാസങ്ങളില്‍ കുടിവെള്ള പദ്ധതികളുടെ പമ്പ് ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ജലലഭ്യത ഉറപ്പു വരുത്തുന്നതിന്, ഇടവിട്ടാണ് മലമ്പുഴ ഡാം തുറക്കുക. കേരളാ വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസുകള്‍ക്ക് വെള്ളം പമ്പ് ചെയ്യുന്നതിനായി ഡാം തുറന്നു വിടുന്നതിനു നടപടി സ്വീകരിക്കണമെന്നു കാണിച്ച് യു.ആര്. പ്രദീപ് എം.എല്‍.എ. മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കിയിരുന്നു.
ഈ കത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനു വേണ്ടി ജല വിഭവ വകുപ്പു അഡിഷണല്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിര്‍ദ്ദശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മലമ്പുഴ ഡാം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആവശ്യമായ നടപടി സ്വീകരിച്ചു. മണലെടുപ്പ് കാരണം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പരിക്കുകൾ പറ്റിയ പുഴയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ പുഴയായ ഭാരതപ്പുഴ.
Green Reporter Desk