തെക്കൻ ആഫ്രിക്കയിൽ 'ഇഡൈ' ചുഴലിക്കാറ്റും പേമാരിയും; 215 മരണം
ഹരാരെ: തെക്കുകിഴക്കൻ ആഫ്രിക്കയിലെ മൂന്നു രാജ്യങ്ങളിൽ വൻനാശം വിതച്ച് ചുഴലിക്കാറ്റും പേമാരിയും. മൊസാംബീക്, സിംബാബ്വെ, മലാവി എന്നിവിടങ്ങളിൽ വീശിയടിച്ച ‘ഇഡൈ’ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 215 ആയി. മൊസാംബീക്കിലും മലാവിയിലും മാത്രം മരിച്ചവരുടെ എണ്ണം 126 ആണെന്ന് റെഡ് ക്രോസ് അറിയിച്ചു. മൊസാംബീക്കിലെ തുറമുഖനഗരമായ ബൈറയിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. ഒരു ലക്ഷം പേര് കടുത്ത ദുരിതമനുഭവിക്കുന്നതായും ബെയ്റ സിറ്റി പൂര്‍ണമായി തകര്‍ന്നതായും പ്രസിഡന്റ് ഫിലിപ് നൂയിസി ചൂണ്ടിക്കാട്ടി.
മൊസാംബിക്കിലാണ് കൂടുതല്‍ നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. 84 പേര് മരിച്ചതായാണ് ഔദ്യോഗിക കണക്കെങ്കിലും മരണസംഖ്യ 1000 കവിഞ്ഞേക്കുമെന്ന് ആശങ്കയുള്ളതായും മൊസാംബിക്ക് പ്രസിഡന്റ് പറഞ്ഞു. അയല്‍ രാജ്യങ്ങളായ മലാവി, സിംബാബ്വെ എന്നിവിടങ്ങളിലും ചുഴലിക്കാറ്റും വെള്ളപ്പൊക്കവും കനത്ത നാശം വിതച്ചു.
റെഡ് ക്രോസിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വീടുകള്‍ വ്യാപകമായി തകര്‍ന്നു. കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പറന്നുപോയ നിലയിലാണ്. ഗതാഗതസംവിധാനങ്ങളും താറുമാറായി. അണക്കെട്ട് തകര്‍ന്നതാണ് മരണസംഖ്യ ഉയരാനിടയാക്കിയത്. മലാവി, സിംബാബ്വെ എന്നിവിടങ്ങളിലും നൂറുകണക്കിന് പേര്‍ക്ക് ജീവന് നഷ്ടമായിട്ടുണ്ട്. റോഡുകള്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്കരമാണ്.
90 ശതമാനം കെട്ടിടങ്ങൾക്കും കേടുപാടുകളോ തകർച്ചയോ സംഭവിച്ചിട്ടുണ്ട്. കനത്ത മഴയിൽ അണക്കെട്ട് തകർന്ന് നഗരത്തിലേക്കുള്ള അവസാന റോഡും ഒലിച്ചുപോയി. ഇതോടെ അഞ്ചരലക്ഷം പേർ വസിക്കുന്ന ബൈറ നഗരം പൂർണമായും ഒറ്റപ്പെട്ടു. മൊത്തം 15 ലക്ഷത്തിലേറെ പേരെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്.
സിംബാബ്വെയിൽ ദേശീയദുരന്തമായി പ്രഖ്യാപിക്കുകയും യു.എ.ഇയിലായിരുന്ന പ്രസിഡൻറ് എമേഴ്സൺ മംഗാഗ്വ പര്യടനം വെട്ടിച്ചുരുക്കി മടങ്ങിയെത്തുകയും ചെയ്തിട്ടുണ്ട്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
ഹരാരെ: തെക്കുകിഴക്കൻ ആഫ്രിക്കയിലെ മൂന്നു രാജ്യങ്ങളിൽ വൻനാശം വിതച്ച് ചുഴലിക്കാറ്റും പേമാരിയും. മൊസാംബീക്, സിംബാബ്വെ, മലാവി എന്നിവിടങ്ങളിൽ വീശിയടിച്ച ‘ഇഡൈ’ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 215 ആയി. മൊസാംബീക്കിലും മലാവിയിലും മാത്രം മരിച്ചവരുടെ എണ്ണം 126 ആണെന്ന് റെഡ് ക്രോസ് അറിയിച്ചു. മൊസാംബീക്കിലെ തുറമുഖനഗരമായ ബൈറയിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. ഒരു ലക്ഷം പേര് കടുത്ത ദുരിതമനുഭവിക്കുന്നതായും ബെയ്റ സിറ്റി പൂര്‍ണമായി തകര്‍ന്നതായും പ്രസിഡന്റ് ഫിലിപ് നൂയിസി ചൂണ്ടിക്കാട്ടി.
മൊസാംബിക്കിലാണ് കൂടുതല്‍ നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. 84 പേര് മരിച്ചതായാണ് ഔദ്യോഗിക കണക്കെങ്കിലും മരണസംഖ്യ 1000 കവിഞ്ഞേക്കുമെന്ന് ആശങ്കയുള്ളതായും മൊസാംബിക്ക് പ്രസിഡന്റ് പറഞ്ഞു. അയല്‍ രാജ്യങ്ങളായ മലാവി, സിംബാബ്വെ എന്നിവിടങ്ങളിലും ചുഴലിക്കാറ്റും വെള്ളപ്പൊക്കവും കനത്ത നാശം വിതച്ചു.
റെഡ് ക്രോസിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വീടുകള്‍ വ്യാപകമായി തകര്‍ന്നു. കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പറന്നുപോയ നിലയിലാണ്. ഗതാഗതസംവിധാനങ്ങളും താറുമാറായി. അണക്കെട്ട് തകര്‍ന്നതാണ് മരണസംഖ്യ ഉയരാനിടയാക്കിയത്. മലാവി, സിംബാബ്വെ എന്നിവിടങ്ങളിലും നൂറുകണക്കിന് പേര്‍ക്ക് ജീവന് നഷ്ടമായിട്ടുണ്ട്. റോഡുകള്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്കരമാണ്.
90 ശതമാനം കെട്ടിടങ്ങൾക്കും കേടുപാടുകളോ തകർച്ചയോ സംഭവിച്ചിട്ടുണ്ട്. കനത്ത മഴയിൽ അണക്കെട്ട് തകർന്ന് നഗരത്തിലേക്കുള്ള അവസാന റോഡും ഒലിച്ചുപോയി. ഇതോടെ അഞ്ചരലക്ഷം പേർ വസിക്കുന്ന ബൈറ നഗരം പൂർണമായും ഒറ്റപ്പെട്ടു. മൊത്തം 15 ലക്ഷത്തിലേറെ പേരെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്.
സിംബാബ്വെയിൽ ദേശീയദുരന്തമായി പ്രഖ്യാപിക്കുകയും യു.എ.ഇയിലായിരുന്ന പ്രസിഡൻറ് എമേഴ്സൺ മംഗാഗ്വ പര്യടനം വെട്ടിച്ചുരുക്കി മടങ്ങിയെത്തുകയും ചെയ്തിട്ടുണ്ട്.
Green Reporter Desk