അതിശൈത്യത്തിൽ വിറച്ച് ഒമാൻ




മസ്കത്ത്: ഒമാനില്‍ ശക്തമായിപെയ്ത മഴയെത്തുടര്‍ന്ന് രാജ്യത്തെ താപനില കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പലയിടങ്ങളിലും താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തി. ജബല്‍ അഖ്ദറിലെ സൈഖിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൈനസ് അഞ്ച് ഡിഗ്രി സെല്‍ഷ്യസ് ആണ് ഇവിടെ രേഖപ്പെടുത്തിയത്.


ഒമാനില്‍ അടുത്ത കാലത്തൊന്നും ഇത്തരത്തില്‍ തണുപ്പ് ഉണ്ടായിട്ടില്ലെന്ന് സ്വദേശികളും വിദേശികളും പറയുന്നു. ജബല്‍ അഖ്ദറിലും ജബല്‍ ശംസിലുമാണ് ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടുന്നത്. തണുപ്പ് ആസ്വദിക്കാനും ചിത്രങ്ങളെടുക്കാനുമായി നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ട്. ദോഫാര്‍ ഗവര്‍ണറേറ്റിലെ മിര്‍ബാത്തിലാണ് കൂടുതല്‍ താപനില രേഖപ്പെടുത്തിയത്.26 ഡിഗ്രിയായിരുന്നു ഇവിടത്തെ ചൂട്.


മസ്കത്തിലാണ് കൂടുതല്‍ മഴ ലഭിച്ചത്. 56 മില്ലീമീറ്റര്‍ മഴയാണ് മസ്കത്തില്‍ കിട്ടിയത്. ഖസബില്‍ 25 മി.മീറ്ററും ബുക്കയില്‍ 22 മി.മീറ്ററും സുവൈഖില്‍ 15 മി.മീറ്ററും മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്തയാഴ്ച വീണ്ടും മഴക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment