ഇത്തവണയുണ്ടായത് 121 വർഷത്തിനിടയിലെ ഏറ്റവും ചൂട് കൂടിയ മൂന്നാമത്തെ മാർച്ച് മാസം 




ഈ വർഷം കഴിഞ്ഞു പോയ മാർച്ചിൽ അനുഭവപ്പെട്ടത് അതികഠിനമായ ചൂട്. 121 വർഷത്തിനിടയിലെ ഏറ്റവും ചൂട് കൂടിയ മൂന്നാമത്തെ മാർച്ചാണ് കടന്നുപോയത്. മാസത്തിലെ ശരാശരി ഉയർന്ന താപനില വിലയിരുത്തുമ്പോഴാണ് കഴിഞ്ഞു പോയ ചൂടിന്റെ കാഠിന്യം മനസ്സിലാകുക. കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ചാണിത്. 


32.65 ആണ് ഉയർന്ന ശരാശരി താപനില. കുറഞ്ഞ ശരാശരി 19.95ഉം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാർച്ചിൽ 40 ഡിഗ്രിയിൽ മുകളിലായിരുന്നു ചൂട്. കേരളത്തിലും ഉയർന്ന താപ നിലയാണ് രേഖപ്പെടുത്തിയത്. വേനൽ മഴയും കുറവായിരുന്നു.


അതിനിടെ, ഏപ്രിൽ അഞ്ചു മുതൽ ഒമ്പതുവരെ ഉത്തരേന്ത്യയിലെ പർവതമേഖലകളിൽ പലയിടത്തും വ്യാപക മഴയുണ്ടാകും. പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.


രാജസ്ഥാനിലെ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിനുള്ളിലും കിഴക്കൻ രാജസ്ഥാനിൽ രണ്ടുദിവസങ്ങൾക്കുള്ളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ട്. മഹാരാഷ്ട്രയിലെ വിദർഭയിലും മധ്യപ്രദേശിലും ഉഷ്ണതരംഗമുണ്ടായേക്കും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment