മലപ്പുറത്തും പക്ഷിപ്പനി; കോഴിക്കോട് പക്ഷികളെ കൊന്നൊടുക്കുന്നു


First Published : 2020-03-12, 12:29:08pm - 1 മിനിറ്റ് വായന


തിരുവനന്തപുരം: കോഴിക്കോട്ടിനു പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പാലത്തിങ്ങലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ജില്ലയിലെ പെരുവള്ളൂര്‍ പഞ്ചായത്തില്‍ പക്ഷികള്‍ ചത്തിരുന്നു. ഈ പക്ഷികളുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. എന്നാൽ ഇവയുടെ ഫലം നെഗറ്റീവ് ആണെന്നാണ് വരുന്ന സൂചനകൾ.


പക്ഷിപ്പനി പടരുന്ന പശ്ചാത്തലത്തില്‍ മുന്‍കുരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കെ. രാജു നിയമസഭയില്‍ പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ നേരത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്ത് കൊക്കുകള്‍ ചത്തത് പക്ഷിപ്പനി മൂലമല്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. പാലക്കാട്ടും കുട്ടനാട്ടിലും താറാവുകള്‍ ചത്തത് ബാക്ടീരിയയും ചൂടും മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുന്ന സാഹചര്യം നിലവിലില്ലെന്നും അധികൃതര്‍ അറിയിച്ചിരുന്നു.


അതേസമയം, രോഗം കണ്ടതിന്റെ പേരിൽ പക്ഷികളെ കൊല്ലുന്നത് തുടരുകയാണ്. കോഴിക്കോട് ജില്ലയില്‍ വളര്‍ത്തു പക്ഷികളെ കൊല്ലുന്നതിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും. ചിലര്‍ വളര്‍ത്തുപ്പക്ഷികളെ ഒളിപ്പിച്ച്‌ വെയ്ക്കുന്ന സാഹചര്യത്തില്‍ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ദ്രുതകര്‍മ്മ സേന രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. രണ്ടാം ഘട്ടത്തില്‍ ദ്രുതകര്‍മ്മ സേനയ്‌ക്കൊപ്പം പ്രദേശിക ജനപ്രതിനിധിയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും പോലീസും ഉണ്ടാകും.


കൊടിയത്തൂര്‍ പഞ്ചായത്തിലാണ് ഏറ്റവും അധികം സേനാംഗങ്ങള്‍ ഇറങ്ങുക. ജനങ്ങള്‍ നടപടികള്‍ തടഞ്ഞാല്‍ കേസ് എടുക്കാനാണ് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് കഴിഞ്ഞ ദിവസം പക്ഷിപ്പനി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യ സംഘത്തിന്റെ വിലയിരുത്തല്‍.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment