കാലാവസ്ഥ പ്രതിസന്ധി: കോർപ്പറേറ്റ് കൊള്ള തുടരുന്നു !


First Published : 2024-06-06, 09:02:44pm - 1 മിനിറ്റ് വായന


കാലാവസ്ഥാ വ്യതിയാനങ്ങൾ ദിനംപ്രതി രൂക്ഷമാകുകയാണ്.  തകർന്നുകൊണ്ടിരിക്കുന്ന ഭൂഘടനയെ പുന സ്ഥാപിക്കാനുള്ള മാർഗ്ഗങ്ങളെ മുൻ നിർത്തിയുള്ളതായിരുന്നു ഈ വർഷത്തെ പരിസ്ഥിതി ദിന പരിപാടികൾ(Land Restoration).


മരുഭൂമിയുടെ വളർച്ചയും കാർബൺ ബഹിർഗമനവും ഭക്ഷ്യ സുരക്ഷക്കു തന്നെ ഭീഷണിയായി മാറിയിട്ടുണ്ട്.ഇതിനിടയിലാ ണ് ഫോസിൽ ഇന്ധന വ്യവസായികൾ വൻ സാമ്പത്തിക ലാഭം ഉണ്ടാക്കാൻ വളഞ്ഞ വഴികളിലൂടെയുള്ള ശ്രമങ്ങൾ ശക്ത മാക്കി വരുന്നത്.അതിനായി ലോകബാങ്ക് സംവിധാനങ്ങൾ വേദികൾ ഒരുക്കി നിർത്തുന്നു.


Investor-State Dispute settlement(ISDS)courts,1966 മുതൽ, ലോക ബാങ്ക് നിയന്ത്രണമുള്ള സ്ഥാപനം,കമ്പനി-സർക്കാർ തർക്ക പരിഹാര സംവിധാനമായി പ്രവർത്തിക്കുന്നു. പരമാധികാര രാഷ്ട്രത്തിനെതിരെ,രാജ്യത്തിൻ്റെ അഭ്യന്തര കോടതികൾക്കു പുറത്തു നിന്ന് കേസെടുക്കാനുള്ള അവകാശം സ്വകാര്യ കക്ഷികൾക്ക്(വിദേശ നിക്ഷേപകർക്ക്) നൽകുന്ന അന്താരാഷ്ട്ര നിയമസംവിധാനമാണ് ISDS.


ISDS എന്ന കോടതി 11400 കോടി ഡോളറിലധികം സർക്കാർ പണം സ്വകാര്യ നിക്ഷേപകർക്ക് നൽകിയിട്ടുണ്ട്(9.5 ലക്ഷം കോടി രൂപ).പരിസ്ഥിതി ആഘാതങ്ങളുടെ പേരിൽ പ്രൊജ ക്റ്റുകൾ ഒഴിവാക്കിപ്പെട്ടാൽ,കമ്പനികളുടെ ലാഭത്തെ ബാധി ക്കുമെന്നതിൻ്റെ പേരിൽ നഷ്ടപരിഹാരത്തിനായി സർക്കാരു കൾക്കെതിരെ കേസെടുക്കാൻ കോർപ്പറേഷനുകളെ അനുവ ദിക്കുന്ന ആർബിട്രേഷനുകൾ ISDS നടപ്പിലാക്കുകയാണ് . നിക്ഷേപകർക്ക് സർക്കാർ പണം നൽകി അവരെ സഹായി ക്കുന്നു.


കോർപ്പറേറ്റ് പാനലുകളുടെ ഏറ്റവും വലിയ ഗുണഭോക്താക്ക ളാണ് ഫോസിൽ ഇന്ധന കമ്പനികൾ.1998 മുതൽ അവർ 8015 കോടി ഡോളർ നേടി എടുത്തു.നിലവിലെ വ്യവഹാരത്തി ൻ്റെ കീഴിലുള്ള കേസുകൾ തീർപ്പാക്കാൻ കുറഞ്ഞത് 4800 കോടി ഡോളറെങ്കിലും(4 ലക്ഷം കോടി രൂപ)പൊതുപണം നൽകേണ്ടി വരും. 

 
നിക്ഷേപക-സംസ്ഥാന അവകാശവാദങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസ്സുകളിലൊന്നായ ഊർജ്ജ ചാർട്ടർ ഉടമ്പ ടിയിൽ നിന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ കഴിഞ്ഞയാ ഴ്ച കൂട്ടത്തോടെ പിൻവലിഞ്ഞത് ഫോസിൽ കമ്പനികളുടെ കൊള്ളയെ തടയിടാനായിരുന്നു.


ദേശീയ കോടതികളിൽ നിന്ന് വ്യത്യസ്തമായി ISDS ട്രൈബ്യൂ ണലുകൾ നിക്ഷേപകരെ അവരുടെ കേസ് കേൾക്കുന്ന പാന ലുകൾ രൂപപ്പെടുത്താൻ അനുവദിക്കുന്നു,പക്ഷപാതം, അധികാര ദുർവിനിയോഗങ്ങൾ എന്നിവ സൃഷ്ടിക്കുന്നു.
കാലാവസ്ഥാ നടപടി സ്വീകരിക്കുന്നതിൽ നിന്ന് ISDS സംവിധാനം സംസ്ഥാനങ്ങളെ തടഞ്ഞിരുന്നു. 


പ്രതിദിനം 8.3 ലക്ഷം ബാരൽ ടാറും എണ്ണയും US തീരത്തേക്ക് കൊണ്ടുപോകുന്ന Keystone XL പൈപ്പ്ലൈൻ റദ്ദാക്കിയതിന് US സർക്കാരിനെതിരെ TC Energy,1500 കോടി ഡോളർ നഷ്ട പരിഹാരം നൽകി.തദ്ദേശീയരായ അമേരിക്കക്കാരുടെയും കർഷകരുടെയും കാലാവസ്ഥാ പ്രവർത്തകരുടെയും നീണ്ട പ്രചാരണത്തിന് ശേഷം ജോ ബൈഡൻ തൻ്റെ ആദ്യ ദിവസം തന്നെ പെർമിറ്റ് പിൻവലിച്ചു.


സെൻ്റ് ലോറൻസ് നദിയിലെ പ്രകൃതി വാതക ദ്രവീകരണ യൂണിറ്റ് ക്യൂബെക്ക് സർക്കാർ റദ്ദാക്കി.ശേഷം Ruby River Capital അവകാശവാദം 2000 കോടി ഡോളറിൽ കുറയാത്ത താണ്.

റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്ന് 2700 കോടി ഡോളർ Awami Irone ore കമ്പനി ആവശ്യപ്പെട്ടു.കഴിഞ്ഞ വർഷത്തെ രാജ്യത്തിൻ്റെ GDP യുടെ ഏതാണ്ട് ഇരട്ടിയാണ് ഈ തുക 


ഹരിത വാതക പ്രവാഹത്തിൻ്റെ വൻ തിരിച്ചടിയിലാണ് നമ്മൾ. കാലാവസ്ഥാ വ്യതിയാനം ഭക്ഷ്യ-ജല ക്ഷാമവും തൊഴിൽ രാഹിത്യവും വർധിപ്പിക്കുന്നു.25% തിരിച്ചടിയിലാണ് കാർഷിക രംഗം.പുറം തൊഴിൽ ബുദ്ധിമുട്ടിലായി മാറി.ഈ സാഹചര്യ ത്തിലും വമ്പൻ ഖനന കമ്പനികൾ വികസനത്തിൻ്റെ പേരിൽ, ലോക ബാങ്കിൻ്റെയും മറ്റും പിന്തുണയോടെ,സർക്കാരിൽ നിന്ന് വൻ തുക തട്ടി എടുത്തു വരികയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment