കുടിവെള്ളത്തിലെ ദാരിദ്ര്യം മാറ്റാനൊരുങ്ങി ഒമാൻ; മഴവെള്ള സംഭരണത്തിന് പുത്തൻ മാർഗങ്ങൾ




സമ്പന്ന രാജ്യമാണെങ്കിലും കുടിവെള്ളത്തിന്റെ കാര്യത്തിൽ അത്ര സമ്പന്നമല്ല ഒമാൻ. എന്നാൽ ഈ പോരായ്‌മയെ മറികടക്കാൻ നടപടികളുമായി മുന്നോട്ട് പോവുകയാണ് രാജ്യം. മഴ മൂലം കുത്തിയൊലിച്ചെത്തുന്ന വെള്ളം സംഭരിക്കാനുള്ള പദ്ധതിക്കായി ജര്‍മന്‍ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ അധ്യാപകരും വിദ്യര്‍ഥികളും ഗവേഷണം നടത്തുന്നു. മഴ മൂലം ലഭിക്കുന്ന ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം കടലിലേക്ക് ഒഴുകി പോവുകയോ ബാഷ്പീകരണം നടക്കുകയോ ചെയ്യുന്നതിനു മുൻപ് സംരക്ഷിച്ച്‌ വെക്കാനാണ് പദ്ധതി. 


വര്‍ഷം മഴ മൂലം ലഭിക്കുന്ന 120 ദശലക്ഷം ഘന മീറ്റര്‍ വെള്ളം കടലിലേക്ക് ഒഴുകി പോവുകയാണെന്ന് റീജനല്‍ മുനിസിപ്പാലിറ്റീസ് ജലവിഭവ മന്ത്രാലയം അധികൃതര്‍ പറയുന്നു. മഴവെള്ളം സംഭരിച്ച്‌ വെക്കാന്‍ 50 ഓളം ഡാമുകള്‍ നിര്‍മിച്ചിട്ടുമുണ്ട്. എങ്കിലും ഒരിക്കല്‍ പോലും പ്രയോജനപ്പെടുത്താനാവാത്ത കടലിലേക്ക് കുത്തിയൊഴുകുകയാണ് വന്‍ തോതിലുള്ള മഴവെള്ളം.


ഇതിനെ മറികടക്കാനും കനത്തമഴ ലഭിക്കുന്ന രാജ്യത്ത് മഴവെള്ളത്തെ പുതിയൊരു സമ്പത്തായി രൂപപ്പെടുത്തിയെടുക്കുന്നതിനുമായാണ് ഗവേഷണത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. നഷ്ടപ്പെട്ട് പോകുന്ന മഴ വെള്ളത്തിന്റെ കണക്കെടുക്കാന്‍ ജര്‍മന്‍ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജിയുടെ കാമ്ബസില്‍ 100 മീറ്റര്‍ നീളവും ഒരു മീറ്റര്‍ നീളവും വീതിയുമുള്ള കനാല്‍ നിര്‍മിച്ചു കഴിഞ്ഞു. ടാങ്കറില്‍നിന്ന് കൃത്രിമ വെള്ളം പമ്ബ് ചെയ്താണ് പരീക്ഷണം നടത്തുന്നത്. 


ഒഴുകിപ്പോവുന്ന വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്താന്‍ നിരവധി ഉന്നത ഗുണനിലവാരമുള്ള സെന്‍സറുകള്‍ വെള്ളത്തിലും മണ്ണിലും സ്ഥാപിച്ചിട്ടുണ്ട്.ഒഴുകിയെത്തുന്ന മഴ വെള്ളം ഭുഗര്‍ഭ സംഭരണിയിലെത്തുന്നതിന് മുമ്ബ് ബാഷ്പീകരണം നടക്കുന്നതിന്റെ അളവും കണക്കാക്കാനാണിത്. ജര്‍മന്‍ ടെക്നോളജി യൂനിവേഴ്സിറ്റിയാണ് ഗവേഷണത്തിന് പണം ചെലവിടുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment