ആക്കാേട് കരിങ്കൽ ക്വാറി : സമീപവാസികൾക്ക് ഭീഷണി !


First Published : 2024-12-27, 11:15:16pm - 1 മിനിറ്റ് വായന


ജിയോളജി താൽക്കാലികമായി നിർത്തിവെപ്പിച്ച ആക്കോട് അമ്പല കുഴി ക്വാറി,നാട്ടുകാരുടെ പരാതിയെ തുടർന്ന് മലപ്പുറം ജില്ലാകളക്ട റുടെ നിർദേശപ്രകാരം റവന്യു ജിയോളജി വകുപ്പ് പരിശോധന നടത്തി.


വാഴക്കാട് ആക്കോട് അമ്പലകുഴി കരിങ്കൽ ക്വാറിയിലും വിള്ളൽ കാണപെട്ട വീടുകളും നാട്ടുകാരുടെ പരാതിയെ തുടർന്ന് മലപ്പുറം ജില്ലാ കളക്ടറുടെ നിർദേശപ്രകാരം റവന്യു ജിയോളജി വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തി.കരിങ്കൽ ക്വാറിയിലെ സ്ഫോടനം കാരണം പ്രദേശത്തുകാരുടെ വീടുകൾക്ക് വിള്ളൽ ഉണ്ട് എന്ന പരാതിയെ തുടർന്നും റവന്യു ഭൂമി കയ്യേറിയതായും ,പൊട്ടിക്കാൻ അനുമതിക്ക് അപേക്ഷിച്ച സ്ഥലത്തിന് പുറമെ സ്വകാര്യ സ്ഥലം കയ്യേറിയിട്ടുണ്ട് എന്ന പരാതിയിന്മേൽ ആണ് റവന്യു വകുപ്പിൻ്റെയും ജിയോളജി വകുപ്പിന്റെയും നേത്രത്തിൽ പരിശോധിച്ചത്.കരിങ്കല്ല് ക്വാറിയും സ്ഫോടനും കാരണം വിള്ളൽ അനുഭവപെട്ടു എന്ന പറയുന്ന പരാതിക്കാരുടെ വീടും വിള്ളൽ അനുഭവപ്പെട്ട സ്ഥലവും പരിശോധിച്ചു.പൊതുജനങ്ങളുടെ പരാതിയുടെയും ജില്ലാകളക്ടറുടെ നിർദ്ദേശപ്രകാരവുമാണ് പരിശോധന എന്ന് കൊണ്ടോട്ടി തഹസിൽ ദാർ പറഞ്ഞു.പരിശോധനക് ശേഷം കളക്ടർക്ക് റിപ്പോർട്ട്  നൽകു മെന്നും പുറമ്പോക്ക് ഉണ്ട് എന്ന്പറയുന്ന സ്ഥലവും പരിശോധിച്ചതിന് ശേഷമായിരിക്കും റിപ്പോർട്ട് നൽകുക.എന്ന് കൊണ്ടോട്ടി തഹസിൽ ദാർ പറഞ്ഞു.നാട്ടുകാരുടെ പരാതിയെ തുടർന്ന് കുറച്ചു ദിവസങ്ങ ളായി അടച്ചിട്ട അമ്പലക്കുഴി കോറി പൂർണ്ണമായും പ്രവർത്തനം അവസാനിപ്പിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.നാട്ടുകാരുടെ പരാതിയെ തുടർന്ന് കുറച്ചു ദിവസങ്ങളായി ഇവിടെ വിവിധ വകുപ്പു കളുടെ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.

 


ക്വാറി ഉടമകൾ എല്ലാ സീമകളും ലംഘിച്ചു കൊണ്ട് അനധികൃത ഖനന മാണ് നടക്കുന്നത്.ലൈസെൻസിൽ അനുവദിച്ചു നൽകിയ സ്ഥല ത്തിന് പുറമേ സർക്കാരിൻ്റെ മിച്ച ഭൂമിയിലും ആക്കോട് ഇസ്ലാമിക് സെൻറർ എന്ന സ്ഥാപനത്തിന്റെ കൈവശമുള്ള വഖ്‌ഫ് ഭൂമിയിലും പുളിക്കൽ വില്ലേജിൽപെട്ട സ്വകാര്യ ഭൂമിയിലും ഖനനം നടത്തിയതായി സമരസമിതി ആരോപിക്കുന്നു .


സംയുക്തപരിശോധനയിൽ കൊണ്ടോട്ടി തഹസിൽദാർക്ക് പുറമെ മലപ്പുറം ജിയോളജി വകുപ്പിലെ ജിയോളജിസ്റ്റ് അമൃത,അസിസ്റ്റന്റ് ജിയോളജിസ്റ്റ്മാരായ സുനിൽകുമാർ,രജീഷ്,വാഴക്കാട് വില്ലേജ് അസിസ്റ്റൻ്റ്അനൂപ്,വി.എഫ്.ഒ മാരായ റഷീദ് ,സുജിത് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment