കുന്നത്തുനാട്ടിലെ അനധികൃത ഭൂമി നികത്താനുള്ള അനുമതി: റവന്യൂ സെക്രട്ടറിയുടെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ
എറണാകുളം കുന്നത്തുനാട്ടില്‍ അനധികൃതമായി വയല്‍ നികത്തിയതിന് അനുകൂലമായി റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കുന്നത്തുനാട് വില്ലേജിലെ 5.8365 ഹെക്ടര്‍ നിലം അനധികൃതമായി നികത്താന്‍ അനുമതി നല്കിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്ത്തകന് സി.ആര്. നീലകണ്ഠന് നല്കിയ പൊതുതാല്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
കുന്നത്തുനാട്ടിലെ നിലംനികത്താന്‍ സ്പീക്സ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡിന് 2006ല്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ അനുമതി നല്‍കിയിരുന്നതായി ഹർജിയില്‍ പറയുന്നു. എന്നാല്‍, അന്നത് നടന്നില്ല. പിന്നീട് 2008ല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നതോടെ നിലമായാണ് ഡാറ്റ ബാങ്കില്‍ ഈ സ്ഥലം രേഖപ്പെടുത്തിയിരുന്നത്. ഇതിനുശേഷമാണ് കമ്പനി നിലം നികത്താന്‍ തുടങ്ങിയത്.
എന്നാല്‍, പ്രതിഷേധം ശക്തമായതോടെ ജില്ല കലക്ടര്‍ നികത്തല്‍ തടഞ്ഞു. ഇതിനെതിരെ കമ്പനി നല്കിയ റിവിഷന്‍ ഹർജി പരിഗണിച്ച റവന്യൂ സെക്രട്ടറി കലക്ടറുടെ ഉത്തരവ് റദ്ദാക്കി നിലംനികത്താന്‍ അനുമതി നല്കി. ജനുവരി 31ന് പുറപ്പെടുവിച്ച പ്രസ്തുത ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നും ഇത് നടപ്പാക്കിയാല്‍ വന്‍തോതില്‍ നിലംനികത്തുന്ന സാഹചര്യമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരന് കോടതിയെ സമീപിച്ചത്. വിവാദമായതോടെ റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ഈ നടപടി ചോദ്യംചെയ്ത് കമ്പനി നല്കിയ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്.
നേരത്തെ, വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പൊതു പ്രവര്‍ത്തകരില്‍ നിന്നും പ്രതിഷേധം ശക്തമായതോടെ റവന്യു സെക്രട്ടറിയുടെ ഉത്തരവ് മരവിപ്പിക്കാനും ഈ വിഷയത്തില്‍ തന്റെ അറിവില്ലാതെ ഒരു ഉത്തരവും ഇറങ്ങരുതെന്നും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് നിലപാടെടുത്തിരുന്നു.
ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്ബ്യാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഇപ്പോൾ അനധികൃതമായി വയല്‍ നികത്തിയതിന് അനുകൂലമായി റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്തത്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
എറണാകുളം കുന്നത്തുനാട്ടില്‍ അനധികൃതമായി വയല്‍ നികത്തിയതിന് അനുകൂലമായി റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കുന്നത്തുനാട് വില്ലേജിലെ 5.8365 ഹെക്ടര്‍ നിലം അനധികൃതമായി നികത്താന്‍ അനുമതി നല്കിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്ത്തകന് സി.ആര്. നീലകണ്ഠന് നല്കിയ പൊതുതാല്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
കുന്നത്തുനാട്ടിലെ നിലംനികത്താന്‍ സ്പീക്സ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡിന് 2006ല്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ അനുമതി നല്‍കിയിരുന്നതായി ഹർജിയില്‍ പറയുന്നു. എന്നാല്‍, അന്നത് നടന്നില്ല. പിന്നീട് 2008ല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നതോടെ നിലമായാണ് ഡാറ്റ ബാങ്കില്‍ ഈ സ്ഥലം രേഖപ്പെടുത്തിയിരുന്നത്. ഇതിനുശേഷമാണ് കമ്പനി നിലം നികത്താന്‍ തുടങ്ങിയത്.
എന്നാല്‍, പ്രതിഷേധം ശക്തമായതോടെ ജില്ല കലക്ടര്‍ നികത്തല്‍ തടഞ്ഞു. ഇതിനെതിരെ കമ്പനി നല്കിയ റിവിഷന്‍ ഹർജി പരിഗണിച്ച റവന്യൂ സെക്രട്ടറി കലക്ടറുടെ ഉത്തരവ് റദ്ദാക്കി നിലംനികത്താന്‍ അനുമതി നല്കി. ജനുവരി 31ന് പുറപ്പെടുവിച്ച പ്രസ്തുത ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നും ഇത് നടപ്പാക്കിയാല്‍ വന്‍തോതില്‍ നിലംനികത്തുന്ന സാഹചര്യമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരന് കോടതിയെ സമീപിച്ചത്. വിവാദമായതോടെ റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ഈ നടപടി ചോദ്യംചെയ്ത് കമ്പനി നല്കിയ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്.
നേരത്തെ, വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പൊതു പ്രവര്‍ത്തകരില്‍ നിന്നും പ്രതിഷേധം ശക്തമായതോടെ റവന്യു സെക്രട്ടറിയുടെ ഉത്തരവ് മരവിപ്പിക്കാനും ഈ വിഷയത്തില്‍ തന്റെ അറിവില്ലാതെ ഒരു ഉത്തരവും ഇറങ്ങരുതെന്നും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് നിലപാടെടുത്തിരുന്നു.
ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്ബ്യാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഇപ്പോൾ അനധികൃതമായി വയല്‍ നികത്തിയതിന് അനുകൂലമായി റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്തത്.
Green Reporter Desk