2023-ൽ കേന്ദ്രസർക്കാർ നടത്തിയ വന നിയമ ഭേദഗതി നില നിൽക്കില്ല എന്ന് സുപ്രീം കോടതി
2023-ൽ കേന്ദ്രസർക്കാർ നടത്തിയ വന നിയമ ഭേദഗതി നില നിൽക്കില്ല എന്ന് സുപ്രീം കോടതി .
1996-ൽ പുറപ്പെടുവിച്ചT N ഗോദവർമ്മൻ തിരുമൽപ്പാട് Vs Union of India വിധിയിൽ പറഞ്ഞിരിക്കുന്ന 'വനം' എന്നതിൻ്റെ നിർവചനം അനുസരിച്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേ ശങ്ങളും പ്രവർത്തിക്കണം എന്നും ഫെബ്രുവരി 19 ന് പുറപ്പെ ടുവിച്ച ഇടക്കാല ഉത്തരവിൽ സുപ്രീം കോടതി പറഞ്ഞു.
വനം(സംരക്ഷണം)നിയമത്തിൻ്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണി ക്കുകയായിരുന്നു സുപ്രീം കോടതി.
ചീഫ് ജസ്റ്റിസ് DY ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിൽ ജസ്റ്റിസുമാ രായ JB പർദിവാല,മനോജ് മിശ്ര എന്നിവരുടെ ബെഞ്ച്, സർക്കാർ രേഖകളിൽ വനമായി രേഖപ്പെടുത്തിയിരിക്കുന്ന ഭൂമിയുടെ നടപടി പൂർത്തിയാകുന്നത് വരെ ഗോദവർമ്മ വിധി നടപ്പാക്കാൻ ഉത്തരവിട്ടത്.
ഗോദവർമ്മൻ വിധിയിൽ നൽകിയിരിക്കുന്ന 'വനം' എന്നതി ൻ്റെ വിപുലമായ നിർവചനം 2023-ലെ സെക്ഷൻ 1 A ഭേദഗതി വഴി ചുരുക്കിയെന്ന് ഹർജിക്കാർ വാദിച്ചു.അതനുസരിച്ച് ഭൂമി വനമായി വിജ്ഞാപനം ചെയ്യണം അല്ലെങ്കിൽ വനമായി പ്രത്യേകമായി രേഖപ്പെടുത്തണം.അതേസമയം,ഗോദവർമ്മ ൻ വിധിയനുസരിച്ച്, 'വനം' അതിൻ്റെ നിഘണ്ടു അർത്ഥത്തിൽ മനസ്സിലാക്കേണ്ടതുണ്ട്.
2023ലെ സംരക്ഷൻ ഏവം സംവർദ്ധൻ ചട്ടങ്ങളുടെ റൂൾ 16 പ്രകാരം 2023ലെ ഭേദഗതി വിജ്ഞാപനം മുതൽ ഒരു വർഷ ത്തിനകം സംസ്ഥാനങ്ങൾ വനഭൂമിയുടെ രേഖകൾ തയ്യാറാ ക്കണം.നടപടിക്രമം ഇനിയും പൂർത്തിയാകാത്തതിനാൽ, ഗോദവർമ്മൻ വിധിപ്രകാരമുള്ള വനഭൂമി വനേതര ഉപയോഗ ത്തിനായി വഴിതിരിച്ചുവിടപ്പെടുമെന്ന ആശങ്ക ഹർജിക്കാർ ഉന്നയിച്ചു.
1.99 ലക്ഷം ച .Km വനഭൂമിയെ പുതിയ നിർവചനം പ്രതികൂല മായി ബാധിക്കും എന്ന് കോടതി അംഗീകരിച്ചു.കേന്ദ്ര പരിസ്ഥി തി,വനം,കാലാവസ്ഥാ വ്യതിയാന മന്ത്രാലയം മുഖേന മേൽപ്പ റഞ്ഞ ഉത്തരവിനെ പരാമർശിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സർക്കുലർ നൽകണം.എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 2024 മാർച്ച് 31-നകം വിദഗ്ധ സമിതികളുടെ റിപ്പോർട്ടുകൾ കൈമാറി ക്കൊണ്ട് നിർദ്ദേശങ്ങൾ പാലിക്കണം.ഈ രേഖകൾ MoEFF പരിപാലിക്കുകയും 2024 ഏപ്രിൽ 15-നകം യഥാവിധി ഡിജി റ്റൈസ് ചെയ്യുകയും ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാ ക്കുകയും ചെയ്യും.
1972-ലെ വന്യജീവി (സംരക്ഷണം)നിയമത്തിൽ പരാമർശിച്ചി രിക്കുന്ന മൃഗശാലകളും സഫാരികളും,സംരക്ഷിത പ്രദേശ ങ്ങൾ ഒഴികെയുള്ള വനമേഖലകളിലെ സർക്കാരിൻ്റെ ഉടമ സ്ഥതയിലെ 'വനങ്ങൾ' എന്നതിൻ്റെ നിർവചനത്തിൽ നിന്ന് ഒഴിവാക്കിയ നടപടി കോടതി അംഗീകരിച്ചില്ല.അവ സ്ഥാപി ക്കാൻ മുൻകൂർ അനുവാദം ഉണ്ടാകണം
2023ലെ വനം (സംരക്ഷണം)ഭേദഗതി നിയമത്തിലെ 5-ാം വകുപ്പിനെക്കുറിച്ചുള്ള ആശങ്കകൾ വനം വകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർ കോടതിയിൽ എത്തിച്ചതിലൂടെയാണ്
സുപ്രീം കോടതി വനങ്ങൾ തകർക്കാനുള്ള നീക്കത്തിന് അല്പമെങ്കിലും തടയിടാൻ തയ്യാറായത്.
മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ചന്ദ്ര സെൻ തുടങ്ങിയ വക്കീലന്മാരാണ് വന സംരക്ഷണത്തിനായി വാദിച്ചത്.
കേന്ദ്ര സർക്കാരിൻ്റെ 2023 ലെ ഭേദഗതിയെ കണ്ടില്ല എന്ന് നടിക്കാനായിരുന്നു കേരള സർക്കാരും ശ്രമിച്ചത് .
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
2023-ൽ കേന്ദ്രസർക്കാർ നടത്തിയ വന നിയമ ഭേദഗതി നില നിൽക്കില്ല എന്ന് സുപ്രീം കോടതി .
1996-ൽ പുറപ്പെടുവിച്ചT N ഗോദവർമ്മൻ തിരുമൽപ്പാട് Vs Union of India വിധിയിൽ പറഞ്ഞിരിക്കുന്ന 'വനം' എന്നതിൻ്റെ നിർവചനം അനുസരിച്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേ ശങ്ങളും പ്രവർത്തിക്കണം എന്നും ഫെബ്രുവരി 19 ന് പുറപ്പെ ടുവിച്ച ഇടക്കാല ഉത്തരവിൽ സുപ്രീം കോടതി പറഞ്ഞു.
വനം(സംരക്ഷണം)നിയമത്തിൻ്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണി ക്കുകയായിരുന്നു സുപ്രീം കോടതി.
ചീഫ് ജസ്റ്റിസ് DY ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിൽ ജസ്റ്റിസുമാ രായ JB പർദിവാല,മനോജ് മിശ്ര എന്നിവരുടെ ബെഞ്ച്, സർക്കാർ രേഖകളിൽ വനമായി രേഖപ്പെടുത്തിയിരിക്കുന്ന ഭൂമിയുടെ നടപടി പൂർത്തിയാകുന്നത് വരെ ഗോദവർമ്മ വിധി നടപ്പാക്കാൻ ഉത്തരവിട്ടത്.
ഗോദവർമ്മൻ വിധിയിൽ നൽകിയിരിക്കുന്ന 'വനം' എന്നതി ൻ്റെ വിപുലമായ നിർവചനം 2023-ലെ സെക്ഷൻ 1 A ഭേദഗതി വഴി ചുരുക്കിയെന്ന് ഹർജിക്കാർ വാദിച്ചു.അതനുസരിച്ച് ഭൂമി വനമായി വിജ്ഞാപനം ചെയ്യണം അല്ലെങ്കിൽ വനമായി പ്രത്യേകമായി രേഖപ്പെടുത്തണം.അതേസമയം,ഗോദവർമ്മ ൻ വിധിയനുസരിച്ച്, 'വനം' അതിൻ്റെ നിഘണ്ടു അർത്ഥത്തിൽ മനസ്സിലാക്കേണ്ടതുണ്ട്.
2023ലെ സംരക്ഷൻ ഏവം സംവർദ്ധൻ ചട്ടങ്ങളുടെ റൂൾ 16 പ്രകാരം 2023ലെ ഭേദഗതി വിജ്ഞാപനം മുതൽ ഒരു വർഷ ത്തിനകം സംസ്ഥാനങ്ങൾ വനഭൂമിയുടെ രേഖകൾ തയ്യാറാ ക്കണം.നടപടിക്രമം ഇനിയും പൂർത്തിയാകാത്തതിനാൽ, ഗോദവർമ്മൻ വിധിപ്രകാരമുള്ള വനഭൂമി വനേതര ഉപയോഗ ത്തിനായി വഴിതിരിച്ചുവിടപ്പെടുമെന്ന ആശങ്ക ഹർജിക്കാർ ഉന്നയിച്ചു.
1.99 ലക്ഷം ച .Km വനഭൂമിയെ പുതിയ നിർവചനം പ്രതികൂല മായി ബാധിക്കും എന്ന് കോടതി അംഗീകരിച്ചു.കേന്ദ്ര പരിസ്ഥി തി,വനം,കാലാവസ്ഥാ വ്യതിയാന മന്ത്രാലയം മുഖേന മേൽപ്പ റഞ്ഞ ഉത്തരവിനെ പരാമർശിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സർക്കുലർ നൽകണം.എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 2024 മാർച്ച് 31-നകം വിദഗ്ധ സമിതികളുടെ റിപ്പോർട്ടുകൾ കൈമാറി ക്കൊണ്ട് നിർദ്ദേശങ്ങൾ പാലിക്കണം.ഈ രേഖകൾ MoEFF പരിപാലിക്കുകയും 2024 ഏപ്രിൽ 15-നകം യഥാവിധി ഡിജി റ്റൈസ് ചെയ്യുകയും ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാ ക്കുകയും ചെയ്യും.
1972-ലെ വന്യജീവി (സംരക്ഷണം)നിയമത്തിൽ പരാമർശിച്ചി രിക്കുന്ന മൃഗശാലകളും സഫാരികളും,സംരക്ഷിത പ്രദേശ ങ്ങൾ ഒഴികെയുള്ള വനമേഖലകളിലെ സർക്കാരിൻ്റെ ഉടമ സ്ഥതയിലെ 'വനങ്ങൾ' എന്നതിൻ്റെ നിർവചനത്തിൽ നിന്ന് ഒഴിവാക്കിയ നടപടി കോടതി അംഗീകരിച്ചില്ല.അവ സ്ഥാപി ക്കാൻ മുൻകൂർ അനുവാദം ഉണ്ടാകണം
2023ലെ വനം (സംരക്ഷണം)ഭേദഗതി നിയമത്തിലെ 5-ാം വകുപ്പിനെക്കുറിച്ചുള്ള ആശങ്കകൾ വനം വകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർ കോടതിയിൽ എത്തിച്ചതിലൂടെയാണ്
സുപ്രീം കോടതി വനങ്ങൾ തകർക്കാനുള്ള നീക്കത്തിന് അല്പമെങ്കിലും തടയിടാൻ തയ്യാറായത്.
മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ചന്ദ്ര സെൻ തുടങ്ങിയ വക്കീലന്മാരാണ് വന സംരക്ഷണത്തിനായി വാദിച്ചത്.
കേന്ദ്ര സർക്കാരിൻ്റെ 2023 ലെ ഭേദഗതിയെ കണ്ടില്ല എന്ന് നടിക്കാനായിരുന്നു കേരള സർക്കാരും ശ്രമിച്ചത് .
Green Reporter Desk