അഞ്ചുവര്‍ഷം നീണ്ട നിരീക്ഷണത്തിനൊടുവില്‍ പശ്ചിമഘട്ടത്തിൽ നിന്നും പുതിയ സസ്യം കണ്ടെത്തി
കല്പറ്റ: വയനാടന്‍ മലനിരകളിലെ ഷോല വനപ്രദേശത്തുനിന്ന് പുതിയ സസ്യത്തെ ശാസ്ത്രഗവേഷകര്‍ കണ്ടെത്തി. വള്ളിപ്പാലവര്ഗത്തില്പെടുന്ന സസ്യത്തെയാണ് അഞ്ചുവര്‍ഷം നീണ്ട നിരീക്ഷണത്തിനൊടുവില്‍ കണ്ടെത്തിയത്. ഈ ചെടി 'ടൈലോഫോറ ബാലകൃഷ്ണാനീ' എന്ന പേരില്‍ അറിയപ്പെടും. വയനാട് എം.എസ്. സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷനിലെ മുന്‍ മേധാവിയും ഡിവൈ.എസ്.പിയുമായ ഡോ. വി. ബാലകൃഷ്ണന് ശാസ്ത്രലോകത്തിന് നല്കിയ അമൂല്യമായ സംഭാവനകളെ മുന്‍നിര്‍ത്തി, ആദരസൂചകമായി നല്‍കിയതാണ് ശാസ്ത്രനാമം.
പൂക്കള്‍ ചുവപ്പും പിങ്കും കലര്‍ന്ന വര്ണങ്ങളോടുകൂടിയതാണ്. ഈ വള്ളിച്ചെടിയില്‍ അപ്പൂപ്പന്താടി ഗണത്തില്‍ കാണുന്ന വിത്തുകള്‍ ഉണ്ടാകും. കായല്‍ പ്രദേശത്ത് കാണപ്പെടുന്ന 'ടൈലോഫോറ ഫ്ലക്സോസ' എന്ന സസ്യത്തോടു സാമ്യമുള്ളതാണ് പുതിയ സസ്യം.
ഈ ചെടിക്കൊപ്പം 'ടൈലോഫോറ നെഗ്ലെക്ട' എന്ന മറ്റൊരു സസ്യത്തെകൂടി കണ്ടെത്തിയിട്ടുണ്ട്. വെള്ളയും പിങ്കും കലര്‍ന്ന പൂക്കള്‍ ഉണ്ടാവുന്ന സസ്യം കൊല്ലം ജില്ലയില്‍, തൂവല്‍മല പ്രദേശത്തുനിന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. ഇരുസസ്യങ്ങളെയും സംരക്ഷണപ്രാധാന്യമുള്ള സസ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.
എം.എസ് സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷനിലെ ഗവേഷകരായ പിച്ചന് എം. സലിം, ജയേഷ് പി. ജോസഫ്, എം.എം. ജിതിന്, ആലപ്പുഴ സനാതന ധര്‍മ കോളജിലെ സസ്യശാസ്ത്ര വിഭാഗം അധ്യാപകനും ഗവേഷകനുമായ ഡോ. ജോസ് മാത്യു, കൊല്ലം ശ്രീനാരായണ കോളജിലെ ഗവേഷകന് ഡോ. റെജി യോഹന്നാന് എന്നിവരാണ് ചെടികള്‍ കണ്ടെത്തിയത്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
കല്പറ്റ: വയനാടന്‍ മലനിരകളിലെ ഷോല വനപ്രദേശത്തുനിന്ന് പുതിയ സസ്യത്തെ ശാസ്ത്രഗവേഷകര്‍ കണ്ടെത്തി. വള്ളിപ്പാലവര്ഗത്തില്പെടുന്ന സസ്യത്തെയാണ് അഞ്ചുവര്‍ഷം നീണ്ട നിരീക്ഷണത്തിനൊടുവില്‍ കണ്ടെത്തിയത്. ഈ ചെടി 'ടൈലോഫോറ ബാലകൃഷ്ണാനീ' എന്ന പേരില്‍ അറിയപ്പെടും. വയനാട് എം.എസ്. സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷനിലെ മുന്‍ മേധാവിയും ഡിവൈ.എസ്.പിയുമായ ഡോ. വി. ബാലകൃഷ്ണന് ശാസ്ത്രലോകത്തിന് നല്കിയ അമൂല്യമായ സംഭാവനകളെ മുന്‍നിര്‍ത്തി, ആദരസൂചകമായി നല്‍കിയതാണ് ശാസ്ത്രനാമം.
പൂക്കള്‍ ചുവപ്പും പിങ്കും കലര്‍ന്ന വര്ണങ്ങളോടുകൂടിയതാണ്. ഈ വള്ളിച്ചെടിയില്‍ അപ്പൂപ്പന്താടി ഗണത്തില്‍ കാണുന്ന വിത്തുകള്‍ ഉണ്ടാകും. കായല്‍ പ്രദേശത്ത് കാണപ്പെടുന്ന 'ടൈലോഫോറ ഫ്ലക്സോസ' എന്ന സസ്യത്തോടു സാമ്യമുള്ളതാണ് പുതിയ സസ്യം.
ഈ ചെടിക്കൊപ്പം 'ടൈലോഫോറ നെഗ്ലെക്ട' എന്ന മറ്റൊരു സസ്യത്തെകൂടി കണ്ടെത്തിയിട്ടുണ്ട്. വെള്ളയും പിങ്കും കലര്‍ന്ന പൂക്കള്‍ ഉണ്ടാവുന്ന സസ്യം കൊല്ലം ജില്ലയില്‍, തൂവല്‍മല പ്രദേശത്തുനിന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. ഇരുസസ്യങ്ങളെയും സംരക്ഷണപ്രാധാന്യമുള്ള സസ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.
എം.എസ് സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷനിലെ ഗവേഷകരായ പിച്ചന് എം. സലിം, ജയേഷ് പി. ജോസഫ്, എം.എം. ജിതിന്, ആലപ്പുഴ സനാതന ധര്‍മ കോളജിലെ സസ്യശാസ്ത്ര വിഭാഗം അധ്യാപകനും ഗവേഷകനുമായ ഡോ. ജോസ് മാത്യു, കൊല്ലം ശ്രീനാരായണ കോളജിലെ ഗവേഷകന് ഡോ. റെജി യോഹന്നാന് എന്നിവരാണ് ചെടികള്‍ കണ്ടെത്തിയത്.
Green Reporter Desk