സംസ്ഥാനത്ത് ആദ്യമായി കൊലയാളി തിമിംഗലം തീരത്തടിഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതാദ്യമായി കൊലയാളി തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു. പുതുക്കുറിച്ചി ബീച്ചിലാണ് ജഡം അടിഞ്ഞത്. 12 അടി നീളവും 3 ടണ്‍ ഭാരവും ഉള്ള ആണ്‍ തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്. അടിഞ്ഞത് കൊലയാളി തിമിംഗലത്തിന്റെ ജഡം തന്നെയാണെന്ന് ജീവിയുടെ ചിത്രങ്ങള്‍ പരിശോധിച്ച കടല്‍ സസ്തനി വിദഗ്ധ ഡോ. ദിപാനി സുതാരിയ, കേരള സര്‍വകലാശാലയുടെ അക്വാറ്റിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി പ്രഫ. ബിജു കുമാര്‍ എന്നിവർ സ്ഥിരീകരിച്ചു.
തിരുവനന്തപുരത്ത് അടിഞ്ഞ ജീവിയുടെ ജഡം ജീര്‍ണിച്ചുതുടങ്ങിയിരുന്നതിനാല്‍ നിറംകൊണ്ട് തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ വായ്ക്കുള്ളിലെ ഉറച്ച കൂര്‍ത്തുവളഞ്ഞ 12 ജോഡി പല്ലുകളാണ് ഇവയെ വേര്‍തിരിച്ചറിയാന്‍ സഹായകമായത്.
പല്ലുള്ള തിമിംഗലങ്ങള്‍ ആയ ഇവ ഡോള്‍ഫിന്‍ കുടുംബത്തിലെ ഏറ്റവും വലിയ കടല്‍ ജീവിയാണ്.
ഉരുണ്ടു നീണ്ട ശരീരവും സ്പഷ്ടമല്ലാത്ത ചെറിയ കൊക്കും ഉയര്‍ന്ന മുതുകുചിറകും വലിയ വീതികൂടിയ മുന്‍കൈകളും (ഫ്‌ലിപ്പറുകള്‍) ഇവയുടെ സവിശേഷതകളാണ്. സാധാരണ മേല്‍വശം തിളങ്ങുന്ന കറുപ്പും ഇടയ്ക്ക് വെള്ളനിറവും ഇവയുടെ പ്രത്യേകതകള്‍ ആണ്.
കടലില്‍ മറ്റു വലിയ ജീവികളായ ഡോള്‍ഫിനുകള്‍, സ്രാവുകള്‍ എന്നിവയെയാണ് ഈ തിമിംഗലങ്ങള്‍ കൊന്നു തിന്നുന്നത്. അതിനാലാണ് ഇവയെ കൊലയാളി തിമിംഗലം എന്നറിയപ്പെടുന്നത്.
ഇന്ത്യയുടെ മറ്റു തെക്കന്‍ സംസ്ഥാനങ്ങളിലും ചില കിഴക്കന്‍ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, ആന്‍ഡമാന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ തീരക്കടലിലും ഇവയുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. കടലിലെ ഏറ്റവും വലിയ ഇരപിടിയന്മാരില്‍ ഒന്നായ കൊലയാളിത്തിമിംഗലത്തിന്റെ കേരളത്തിലെ സാന്നിധ്യം അറബിക്കടലിലെ ഇവയുടെ സാന്നിധ്യം മനസ്സിലാക്കാനും ഇവയുടെ ദേശാടനക്രമങ്ങള്‍ തിരിച്ചറിയാനും ഒക്കെയായി പലകാരണങ്ങളാല്‍ പഠനവിഷയം ആകും.
ഇതുവരെ കേരളത്തില്‍ നിന്നും 13 കടൽ സസ്തനികളെ കണ്ടെത്തിയിട്ടുണ്ട്. തീരത്തടിയുന്ന കടല്‍ സസ്തനികളുടെ മാംസ സാംപിളുകള്‍, അളവ്, അസ്ഥികൂടം എന്നിവ ശേഖരിക്കുക വഴി പുതിയ ജനിതക മാപ്പിങ് സംവിധാനം ഉപയോഗിച്ച് ഇവയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതാദ്യമായി കൊലയാളി തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു. പുതുക്കുറിച്ചി ബീച്ചിലാണ് ജഡം അടിഞ്ഞത്. 12 അടി നീളവും 3 ടണ്‍ ഭാരവും ഉള്ള ആണ്‍ തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്. അടിഞ്ഞത് കൊലയാളി തിമിംഗലത്തിന്റെ ജഡം തന്നെയാണെന്ന് ജീവിയുടെ ചിത്രങ്ങള്‍ പരിശോധിച്ച കടല്‍ സസ്തനി വിദഗ്ധ ഡോ. ദിപാനി സുതാരിയ, കേരള സര്‍വകലാശാലയുടെ അക്വാറ്റിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി പ്രഫ. ബിജു കുമാര്‍ എന്നിവർ സ്ഥിരീകരിച്ചു.
തിരുവനന്തപുരത്ത് അടിഞ്ഞ ജീവിയുടെ ജഡം ജീര്‍ണിച്ചുതുടങ്ങിയിരുന്നതിനാല്‍ നിറംകൊണ്ട് തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ വായ്ക്കുള്ളിലെ ഉറച്ച കൂര്‍ത്തുവളഞ്ഞ 12 ജോഡി പല്ലുകളാണ് ഇവയെ വേര്‍തിരിച്ചറിയാന്‍ സഹായകമായത്.
പല്ലുള്ള തിമിംഗലങ്ങള്‍ ആയ ഇവ ഡോള്‍ഫിന്‍ കുടുംബത്തിലെ ഏറ്റവും വലിയ കടല്‍ ജീവിയാണ്.
ഉരുണ്ടു നീണ്ട ശരീരവും സ്പഷ്ടമല്ലാത്ത ചെറിയ കൊക്കും ഉയര്‍ന്ന മുതുകുചിറകും വലിയ വീതികൂടിയ മുന്‍കൈകളും (ഫ്‌ലിപ്പറുകള്‍) ഇവയുടെ സവിശേഷതകളാണ്. സാധാരണ മേല്‍വശം തിളങ്ങുന്ന കറുപ്പും ഇടയ്ക്ക് വെള്ളനിറവും ഇവയുടെ പ്രത്യേകതകള്‍ ആണ്.
കടലില്‍ മറ്റു വലിയ ജീവികളായ ഡോള്‍ഫിനുകള്‍, സ്രാവുകള്‍ എന്നിവയെയാണ് ഈ തിമിംഗലങ്ങള്‍ കൊന്നു തിന്നുന്നത്. അതിനാലാണ് ഇവയെ കൊലയാളി തിമിംഗലം എന്നറിയപ്പെടുന്നത്.
ഇന്ത്യയുടെ മറ്റു തെക്കന്‍ സംസ്ഥാനങ്ങളിലും ചില കിഴക്കന്‍ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, ആന്‍ഡമാന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ തീരക്കടലിലും ഇവയുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. കടലിലെ ഏറ്റവും വലിയ ഇരപിടിയന്മാരില്‍ ഒന്നായ കൊലയാളിത്തിമിംഗലത്തിന്റെ കേരളത്തിലെ സാന്നിധ്യം അറബിക്കടലിലെ ഇവയുടെ സാന്നിധ്യം മനസ്സിലാക്കാനും ഇവയുടെ ദേശാടനക്രമങ്ങള്‍ തിരിച്ചറിയാനും ഒക്കെയായി പലകാരണങ്ങളാല്‍ പഠനവിഷയം ആകും.
ഇതുവരെ കേരളത്തില്‍ നിന്നും 13 കടൽ സസ്തനികളെ കണ്ടെത്തിയിട്ടുണ്ട്. തീരത്തടിയുന്ന കടല്‍ സസ്തനികളുടെ മാംസ സാംപിളുകള്‍, അളവ്, അസ്ഥികൂടം എന്നിവ ശേഖരിക്കുക വഴി പുതിയ ജനിതക മാപ്പിങ് സംവിധാനം ഉപയോഗിച്ച് ഇവയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.
Green Reporter Desk