അര്‍ജന്‍റീനയിൽ സോയാബീന്‍ കൃഷി ഉണ്ടാക്കിയ ദുരന്തങ്ങള്‍ കേരളത്തിലെ എൻഡോസൾഫാൻ ദുരന്തത്തെ ഓർമിപ്പിക്കും




സംസ്ഥാനത്തെ എൻഡോ സൾഫാൻ ദുരന്തത്തെ  ഓർമ്മിപ്പിക്കും വിധം അര്‍ജന്‍റീനയിലെ സോയാബീന്‍ കൃഷിക്കാരും നാടും  ഗൌരവതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. Fernando Solanos ന്‍റെ A Journey to the fumigated Towns എന്ന ഡോക്യുമെന്‍റെറി. ഇൻഡോനേഷ്യൻ കാടുകളിലെ പാമോലിയൻ കൃഷി ,അവരുടെ മഴക്കാടുകളെയും ഒറാംഗ് ഊട്ടാൻ പോലെയുള്ള ജീവികളെയും ഭക്ഷ്യ സുരക്ഷയേയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.


അര്‍ജന്‍റീനയിലെ കാര്‍ഷിക പ്രതിസന്ധികളുമായി ബന്ധപ്പെട്ട  8 ഡോക്യുമെന്‍റെറികള്‍ നിര്‍മ്മിച്ച Fernado, ഫീച്ചര്‍ സിനിമാ പ്രവര്‍ത്തകനുംBuenos Aires നഗരത്തില്‍ നിന്നുള്ള ദേശിയ സെനറ്റരുമാണ്. ഇന്ത്യയെ പോലെ കാര്‍ഷിക പ്രാധാന്യമായ അവിടെ ഭക്ഷ്യ വിളയില്‍ നിന്നും സോയാബീന്‍ കൃഷിയിലേക്ക് ആളുകള്‍ എത്തി ചേര്‍ന്നത്‌ വലിയ ലാഭം പ്രതീക്ഷിച്ചായിരുന്നു. Monsanto എന്ന കാര്‍ഷിക വിത്ത്-രാസവള കുത്തക അതിനുള്ള ആന്തരീക്ഷം അര്‍ജന്‍റെനയില്‍ ഉണ്ടാക്കി.


രാജ്യത്തെ മറ്റു കാര്‍ഷിക വിളകളിലും കാലി വളര്‍ത്തലിലും കുറവുണ്ടാക്കികൊണ്ട് സോയാബീന്‍ കൃഷി വ്യാപിച്ചു. ഗോതമ്പ് കൃഷി 5 ലക്ഷം ടന്‍ കുറഞ്ഞു. സൂര്യ കാന്തി ഉത്‌പാദനം 20 ലക്ഷം ടന്‍  ഇല്ലാതെയായി. സോയാ ഉത്പാദനം 2 കോടി ടന്‍ വര്‍ദ്ധിച്ചു.(97-2005)  ജനിത വിത്തുകള്‍ ഉപയോഗിച്ചു കൊണ്ടുള്ള സോയാ കൃഷിയിടങ്ങളില്‍ 50% വും 3% മാത്രമുള്ള വന്‍കിടക്കാര്‍ നിയന്ത്രിക്കുന്നു.ഡയറി ഫാമുകളും മറ്റു കൃഷി സ്ഥലങ്ങളും ഇല്ലാതായപ്പോള്‍ 2 ലക്ഷം കര്‍ഷകര്‍ രാജ്യം വിട്ടു. 1971 ല്‍‍ രാജ്യത്തെ പട്ടിണിക്കാര്‍ 5% ആയിരുന്നത് 1998 ല്‍ 30%വും 2002 ല്‍ അത് 51%ത്തില്‍ എത്തി. പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം 17% ആയി. സോയാ കൃഷിക്കായി വെട്ടി വെളിപ്പിച്ച വന വിസ്തൃതി 12 ലക്ഷം ഹെക്റ്റര്‍വരും. ജനിതക സോയാബീന്‍ കൃഷിയില്‍ കളനാശിനിയായി glyphosate(Round Up)നൊപ്പം mix of 2,4.D,Metsulfuron methyl,  Imazetapir and atrazine ഉപയോഗിച്ചു. Endosulphan, Pyrithrineനും വ്യാപകമാണ്.


നമ്മുടെ നാട്ടിലും Monsanto കമ്പനിതന്നെയാണ് Round up കള നാശിനി കച്ചവടം നടത്തുന്നു. അതിലും അപകടകരമായ Agent orangeഉം (വിയറ്റ്നാം യുദ്ധത്തില്‍ ഉപയോഗിച്ചത്).Atrazineഉം അര്‍ബുദങ്ങളുടെ തോത് വര്‍ദ്ധിപ്പിക്കും. അര്‍ജന്‍റീനയിലെ ഗ്രാമങ്ങള്‍ വലിയ തോതില്‍ ഗൌരവതരമായ അസുഖങ്ങളുടെ കേന്ദ്രങ്ങളായി. ഓട്ടിസം, അല്‍ഷിമേഴ്സ്, വൃക്ക സംബന്ധിയായി അസുഖങ്ങള്‍ അധികം കണ്ടുവരുന്നു. ചിത്ര ശലഭങ്ങള്‍, പക്ഷികള്‍ ഒക്കെ ഗ്രാമങ്ങള്‍ വിട്ടു പോയിട്ടുണ്ട്


സോയാബീന്‍ കൃഷി അര്‍ജന്‍റീനയെ തകര്‍ത്തു വന്നപ്പോള്‍ ബഹുരാഷ്ട്ര കുത്തകയായ Dupont ഉം പള്ളികമ്മിറ്റികളെ കൂട്ടു പിടിച്ചുകൊണ്ട് Protien for Life എന്ന പദ്ധതി നടപ്പില്‍ കൊണ്ടുവന്നു. ഒപ്പം Kraft, Nestle, procter and Gamble മുതലായ ലോകോത്തര ഭക്ഷ്യ,രാസവള കുത്തകകള്‍ സോയാബീന്‍ കൃഷിയെ പിടിച്ചു നിര്‍ത്തുവാന്‍ പ്രചരണങ്ങള്‍ നടത്തി.


Endosulphan  കീടനാശിനിയുടെ ഇരകൾ അനുഭവിക്കുന്ന ദുരിതങ്ങൾ  ഉപയോഗം നിർത്തിവെച്ച് 7 വർഷങ്ങൾ കഴിഞ്ഞിട്ടും തുടരുകയാണ്. പാട്രേ, എൻമകജേ, കാട്ടുക തുടങ്ങിയ ഗ്രാമങ്ങളിലെ 5000 വരുന്ന ദുരിതബാധിതർക്ക് നഷ്ടപരിഹാരമായി 5 ലക്ഷം രൂപ വെച്ച് നൽകുവാനുള്ള സുപ്രീം കോടതി വിധി എല്ലാവർക്കും ലഭ്യമാകുമാറ് നടപ്പാക്കിയിട്ടില്ല 6212 പേർക്കു ലഭിക്കേണ്ട 2200 രൂപ മാസ പെൻഷൻ 4610 പേരിൽ ഒതുങ്ങി നിൽക്കുന്നു. കുഞ്ഞുങ്ങളുടെ Bud School സംവിധാനം മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തിക്കുക, ശാസ്ത്രീയമായ ചികിത്സ ലഭ്യമാക്കുക , മെഡിക്കൽ കോളജ്ജ് പ്രവർത്തനം തുടങ്ങുക മുതലായ ആവശ്യങ്ങൾ വീണ്ടും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാനുള്ള മറ്റൊരു സത്യാഗ്രഹം കൂടി സെക്രട്ടറിയേറ്റ് മുന്നിൽ ജനുവരി മാസം അവസാനം മുതൽ തുടങ്ങുവാൻ നിർബന്ധിതമായിരിക്കുന്നു.


അര്‍ജന്‍റീനയിലെ സോയാബീന്‍ കൃഷി ഉണ്ടാക്കിയ ദുരന്തങ്ങള്‍, അതിന്‍റെ ഭാഗമായി രോഗം ബാധിച്ച ഗ്രാമങ്ങള്‍, അതിലെ മനുഷ്യര്‍,അവര്‍ തൊഴില്‍ രഹിതരായും കടക്കാരായും നാട് വിടേണ്ടി വന്ന സംഭവങ്ങള്‍ കേരളത്തിലെ എൻഡോസൾഫാൻ  ദുരന്തത്തെ ഓർമ്മിപ്പിക്കുന്നതാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment