പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്കുള്ള ചുവടുമാറ്റത്തിന് വേഗം കൂടുന്നു




ബഹ്റൈനില്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്കുള്ള ചുവടുമാറ്റത്തിന് വേഗം കൂടുന്നതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യക്ക് മാതൃകയാക്കാവുന്ന മാറ്റമാണ് ഈ കൊച്ചു രാജ്യത്തിൽ ഉണ്ടാകുന്നത്. ഇനിയും വിഷപ്പുക തുപ്പി അന്തരീക്ഷ മലിനീകരണം ഉണ്ടാകരുതെന്ന് ഓക്സിജനായി രാജ്യം കേഴുന്ന ഈ അവസരത്തിൽ എങ്കിലും രാജ്യം തീരുമാനമെടുക്കണം. എല്ലാം പരിസ്ഥിതി സൗഹൃദമാവുകയും വേണം.


ഫോസില്‍ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളില്‍നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള പരിവര്‍ത്തനത്തെ ഏറെ പ്രതീക്ഷയോടെയാണ് ബഹ്‌റൈൻ കാണുന്നത്. ഗതാഗത മേഖലയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച്‌ രാജ്യത്തെ പരിസ്ഥിതി സംരക്ഷിക്കുന്നതിന് പുതിയ നീക്കത്തിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ. ജൂലൈ 29 മുതല്‍ രാജ്യത്തേക്ക് ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി ആരംഭിക്കുമെന്ന് വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര മന്ത്രി സായിദ് ബിന്‍ റാഷിദ് അല്‍ സയാനി വ്യക്തമാക്കി.


ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ക്ക് കഴിഞ്ഞ ജനുവരിയില്‍ അംഗീകാരം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇലക്ട്രിക് കാറുകളുടെ ഇറക്കുമതിക്ക് അനുമതി നല്‍കിയത്. രാജ്യത്ത് പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ക്കുള്ള സമഗ്ര കര്‍മപദ്ധതി തയാറാക്കിവരുകയാണെന്ന് മന്ത്രി പറഞ്ഞു. ഊര്‍ജ കാര്യക്ഷമതക്കുള്ള ദേശീയ പദ്ധതിയുടെ ഭാഗമായാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള പ്രത്യേക പദ്ധതി തയാറാക്കുന്നത്. സുസ്ഥിര ഊര്‍ജ അതോറിറ്റിയുമായി ചേര്‍ന്നാണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.


രാജ്യത്ത് ഇലക്ട്രിക് കാറുകളുടെ സാങ്കേതിക ആവശ്യങ്ങള്‍ സംബന്ധിച്ച്‌ വര്‍ഷങ്ങള്‍ നീണ്ട പഠനം നടത്തിയെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതു മാനദണ്ഡം രൂപവത്കരിച്ചതെന്നും മന്ത്രി പറഞ്ഞു. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് കാറുകള്‍ ഗള്‍ഫ് സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിക്കണം. ഈ വ്യവസ്ഥകള്‍ പാലിക്കുന്നുവെന്ന് ഉല്‍പാദനം മുതല്‍ ഗള്‍ഫ് വിപണിയിലെ വിതരണം വരെയുള്ള വിവിധ ഘട്ടങ്ങളില്‍ നിര്‍മാതാക്കളും വിതരണക്കാരും ഡീലര്‍മാരും ഉറപ്പാക്കണം. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment