ആമസോണ്‍ മഴക്കാടുകളില്‍ വന്‍ തീപ്പിടിത്തം; ഒരാഴ്ചയ്ക്കിടെ 9,500 ഇടങ്ങളില്‍ കാട്ടുതീ




സാവോ പോളോ: ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളില്‍ വന്‍ തീപ്പിടിത്തം. വടക്കു പടിഞ്ഞാറന്‍ സംസ്ഥാനമായ ആമസോണിനു സമീപനഗരങ്ങളിലേക്കും തീയും പുകയും പടരുകയാണ്. തീപ്പിടിത്തത്തിന്‍റെ വ്യാപ്തി സംബന്ധിച്ചു ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. ആമസോണിന്റെ സ്വാഭാവിക ജൈവവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന തീപിടുത്തം സമീപകാലത്തുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങൾക്ക് ആക്കം കൂട്ടിയേക്കും.


ബ്രസീലിലെ വടക്കന്‍ സംസ്ഥാനമായ റോറൈമ ഇരുണ്ട പുകയില്‍ മുങ്ങിയ നിലയിലാണെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ മാത്രം ആമസോണ്‍ മേഖലയില്‍ 72,843 ത്തിലധികം തീപ്പിടിത്തങ്ങളാണ് ഉണ്ടായതെന്ന്  ബ്രസീല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പേസ് റിസര്‍ച്ച്‌ (ഇന്‍പെ) പറയുന്നു.


റിക്കാര്‍ഡ് തീപ്പിടിത്തമാണ് ഈ വര്‍ഷമുണ്ടായതെന്നു ബ്രസീലിയന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്‍പെ പുറത്തുവിട്ട ഉപഗ്രഹ വിവരങ്ങള്‍ പ്രകാരം 2018-ല്‍ ഇതേ കാലയളവില്‍ ഉണ്ടായ തീപ്പിടിത്തത്തേക്കാള്‍ 83 ശതമാനം വര്‍ധനവാണു രേഖപ്പെടുത്തിയിരിക്കുന്നത്.  ഈ വര്ഷമുണ്ടായ 72,843 ത്തിലധികം തീപിടിത്തങ്ങളിൽ 9,500-ല്‍ അധികം ഇടങ്ങളിലുണ്ടായ കാട്ടുതീ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പൊട്ടിപ്പുറപ്പെട്ടതാണ്. തീപ്പിടിത്തം ബഹിരാകാശത്തുനിന്നു കാണാന്‍ സാധിക്കുമെന്നു നാസ പറയുന്നു.


വനനശീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നു പ്രസിഡന്‍റ് ജെയര്‍ ബോള്‍സോനാരോ ഏജന്‍സിയുടെ തലവനെ പുറത്താക്കി ആഴ്ചകള്‍ കഴിയും മുന്പാണ് ആമസോണ്‍ കാടുകളിലെ വന്‍ തീപ്പിടിത്തമുണ്ടാകുന്നത്. ആമസോണിലെ വനങ്ങള്‍ മുറിച്ചുമാറ്റാന്‍ മരംവെട്ടുകാരേയും കര്‍ഷകരേയും ബോള്‍സോനാരോ പ്രോത്സാഹിപ്പിക്കുകയാണെന്നു വനസംരക്ഷണ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment