പാകിസ്ഥാനെ തകർത്ത് മഞ്ഞുവീഴ്ച; 75 ഓളം മരണം




ഇസ്‌ലാമാബാദ്: പാക്ക് അധീന കാശ്‌മീരിൽ മഞ്ഞിടിച്ചിലില്‍ 57 പേര്‍ മരിച്ചു. നീലും താഴ്‌വരയില്‍ നിരവധി ഗ്രാമീണര്‍ മഞ്ഞിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് പാക്ക് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അതേസമയം, പാക്സിതാനിലുടനീളം മോശം കാലാവസ്ഥയെ തുടർന്ന് കനത്ത മഞ്ഞ് വീഴ്ചയാണ്. ഇതേതുടർന്ന് രാജ്യത്തുടനീളം 75 ഓളം പേർ മരിച്ചെന്നാണ് കണക്ക്.


കഴിഞ്ഞ 24 മണിക്കൂറിനിടെ പാക്ക് അധീന കാശ്‌മീരിൽ കനത്ത മഞ്ഞുവീഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തെക്കു-പടിഞ്ഞാറന്‍ ബലുചിസ്ഥാനില്‍ മഞ്ഞിടിച്ചിലില്‍ 17 പേര്‍ മരിച്ചു. നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്. സ്ഥിതിഗതികള്‍ ഗുരുതരമായതോടെ ഏഴ് ജില്ലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.


പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേയില്‍ മഞ്ഞുവീഴ്ച രൂക്ഷമായതോടെ ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അഫ്ഗാന്‍ അധീനപ്രവശ്യകളിലുണ്ടായ മഞ്ഞിടിച്ചിലില്‍ 39 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.


യാത്രാമാർഗങ്ങളും കമ്മ്യൂണിക്കേഷൻ മാർഗങ്ങളും തടസപ്പെട്ടിട്ടുണ്ട്. ഇതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പലരും പലയിടത്തും കുടുങ്ങി കിടക്കുന്നതായി അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 35 ഓളം വീടുകൾ കനത്ത മഞ്ഞ് പാളികൾ വീണ് തകർന്നിട്ടുണ്ട്. പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാനിലാണ് കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്‌തത്‌.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment