മുല്ലപ്പെരിയാർ: സുരക്ഷിതമായിരിക്കണം കേരളം; തമിഴ്നാട്ടുകാർക്കു വെള്ളവും




125 വർഷ പഴക്കമുള്ള മുല്ലപെരിയാർ അണക്കെട്ടിലെ വെള്ളം കേരളത്തിന്റെ 8000 ഏക്കർ സ്ഥലത്തായി സ്ഥിതി ചെയ്യുന്നു. മുല്ലപ്പെരിയാറിന്റെ അറ്റകുറ്റപ്പണിയും സുരക്ഷയും നിയന്ത്രിക്കുന്നത് തമിഴ്നാടു സർക്കാരാണ്. തേനി,മധുര,ശിവഗംഗ, ഡിൻഡുകൽ,രാമനാഥപുരം തുടങ്ങിയ അഞ്ചു ജില്ലകളിലെ മനുഷ്യരുടെ ജീവിതം മുല്ലപ്പെരിയാർ ഡാമിലെ വെള്ളം കൊണ്ടാണു മുന്നോട്ടു പോകുന്നത്.കേരളത്തെ സമ്പന്തിച്ച് തേക്കടി ടൂറിസമാണ് മുല്ലപ്പെരിയാറിന്റെ ഗുണം.ഡാമിന്റെ സുരക്ഷിതത്വം സംസ്ഥാനത്തെ 5 ജില്ലകളിൽ ഭീതി പരത്തുന്നുണ്ട് എന്നത് അതീവ ഗൗരവതരമാണ്.


1886 ൽ തിരുവിതാംകൂർ ഒപ്പിട്ട Periyar Lease Deedമായി ബന്ധപ്പെട്ട് 20 വർഷ ത്തോളം തിരുവിതാംകൂർ രാജ ഭരണം ബ്രിട്ടീഷ് സർക്കാരിനെതിരെ അതൃപ്തി അറിയിച്ചിരുന്നു.1895 ൽ അണകെട്ടിട്ടുണ്ടാക്കി.1959 മുതൽ കേരളത്തിന്റെ പ്രതിഷേധത്തെ അവഗണിച്ച് ജലവൈദ്യുതി നിലയം സ്ഥാപിച്ചു. നിലവിൽ161 MW ഉൽപ്പാദനം നടക്കുന്നു.


1961 ൽ പൂനക്കടുത്തുണ്ടായ അണക്കെട്ട് അപകടവും അതെ വർഷത്തെ മഴയും മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെ പറ്റിയുള്ള ചർച്ചകളുടെ ആക്കം കൂട്ടി. ഗുജറാത്തിലെ മക്കു ഡാം പൊട്ടി തകർന്ന് മോർബി നഗരം ഒഴുകി പോയതിലൂടെ 15000 ആളുകൾ മരിച്ചു.ചൈനയിൽ രണ്ടര ലക്ഷം ആളുകൾക്ക് ജീവൻ നഷ്ട്ട പെട്ടു.ഡാമുകളുടെ അപകടങ്ങൾ മുല്ലപ്പെരിയാർ വിഷയത്തിലെ ഉൽക്കണ്ഠകൾ വർധിപ്പിച്ചു.


1961ലെ മഴക്കാലത്തിനു ശേഷം പെരിയാർ കാട്ടിലെ അണകെട്ടിന്റെ സുരക്ഷിതത്വ ത്തെ പറ്റി മാധ്യമങ്ങൾ സംശയങ്ങൾ ജനിപ്പിച്ചു.ഡാമിൽ നിന്നും പനിച്ച് (Seepage) ഇറങ്ങുന്ന വെള്ളത്തിന്റെ  അളവ്  കൂടിയിരുന്നു.എല്ലാ വർഷങ്ങളിലും അത് ക്രമാനു ഗതമായി കൂടി വന്നു. സീപേജ് എന്നതിൽ നിന്നും ചോർച്ച എന്ന് കണക്കാക്കാവുന്ന നിലയിലായി  കാര്യങ്ങൾ.സീപേജ് എല്ലാ ഡാമുകളിലും ഉണ്ടാകുന്ന പ്രതിഭാസം മാത്രമാണെങ്കിലും ബലവും സുരക്ഷിതത്വവും നിർണ്ണയിക്കുന്നതിനു സീപേജ് വെളളത്തിന്റെ അളവ് പ്രധാനമാണ്. അത് അളക്കുവാൻ ഡാമുകളിലെ ഗാലറികൾ സഹായിക്കുന്നു. 


1964 ൽ കേരളവും തമിഴ്നാടും സംയുക്തമായി പരിശോധനകൾ നടത്തിയിരുന്നു. അണക്കെട്ടിലെ ജല വിതാനം155 അടിയിൽ നിന്നും152 അടിയാക്കി കുറച്ചു. വീണ്ടും കുറക്കുവാനുളള തീരുമാനത്തെ തമിഴ്നാട് എതിർ ത്തു.തർക്കങ്ങൾ സുപ്രീം കോടതിയിൽ എത്തി. 2000ത്തിൽ കേന്ദ്ര സർക്കാർ വിദഗ്ധ സമിതിയെ നിയമിച്ചു. 2006 മാർച്ചിൽ Kerala Irrigation and Water Conservation Act,2003,ഭേദഗതിയി ലൂടെ മെല്ലപ്പെരിയാർ അണക്കെട്ടിനെ Endangered Dams പട്ടികയിൽ ഉൾപ്പെടുത്തി. ജല നിരപ്പ്136 അടിയാക്കി.


2007 ൽ കേരള സർക്കാർ പുതിയ ഡാമിന്റെ തയ്യാറെടുപ്പുകൾ ആരംഭിച്ചു.2010 ൽ സുപ്രീം കോടതി എമ്പവർ കമ്മിറ്റി രൂപീകരിച്ചു.2008 ൽ IlT ഡൽഹിയും 2009 ൽ IlT റൂർക്കിയും ഭൂചലന മേഖലയിലുള്ള മുല്ലപ്പെരിയാർ സുരക്ഷിതമല്ല എന്ന് റിപ്പോർട്ടു ചെയ്തു. 2011ൽ കേരള സർക്കാർ ജല വിതാനം120 അടിയിലെക്കു കുറക്കണമെന്നായി. തമിഴ്നാട് 136 ൽ നിന്നും142 ലെക്കുയർത്തണമെന്ന് നിർബന്ധിച്ചു.


1.5 കോടി ക്യുബിക് അടി ജലമാണ് ഡാമിന്റെ പൂർണ്ണ സംഭരണശേഷി. 136 അടി എന്നാൽ 1.1കോടി ക്യുബിക് അടിക്ക് തുല്യം. കനത്ത മഴയെത്തുടർന്ന് 2011  നവംബർ 28 ന് രാവിലെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136.4 അടിയായി ഉയർ ന്നിരുന്നു. ഇതിനെത്തുടർന്ന് കൂടുതലുള്ള വെള്ളം സ്പിൽവേയിലൂടെ ഇടുക്കി അണ ക്കെട്ടിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. സെക്കൻറിൽ107ഘനയടി വെള്ളമാണ് ഇടുക്കി ഡാമിലേക്ക് എത്തിയത്.


ഡാം തകർന്നാൽ മൂന്ന് മുതൽ നാലു മണിക്കൂർ കൊണ്ട് വെള്ളം ഇടുക്കി ഡാമിലെത്തും. ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി 7.45 കോടി ഘനയടിയാണ്. മുല്ലപെരിയാറിനും ഇടുക്കി ഡാമിനുമിടയിൽ ജീവിക്കുന്ന 70000 ജനങ്ങളുടെ ഭീതി ഏറെ കൂടുതലാണ് എന്ന യാഥാർത്ഥ്യത്തെ കുറച്ചു കാണരുത്.


ഡാമിന്റെ ക്ഷതങ്ങൾ പരിഹരിക്കുവാൻ പ്രത്യേക സിമിന്റ് ഉന്നത മർദ്ദത്തിൽ പമ്പ് ചെയ്ത് സുഷിരങ്ങൾ അടക്കുവാൻ ശ്രമിച്ചു(Grouting). ഡാമിന്റെ അടിഭാഗത്തെ വീതിയുടെ മൂന്നിൽ ഒന്നു കനത്തിൽ പുതിയ കോൺക്രീറ്റ് പാളി ഡാമിനോട് ചേർത്ത് വാർത്തു. നിർമ്മാണ കാലത്ത് ഭൂകമ്പ സാധ്യതകൾ പരിഗണിച്ചിട്ടില്ലാത്തതിനാൽ, അതു പരിഗണിച്ച് നിശ്ചിത ദൂരത്തിൽ ഇരുമ്പു വടങ്ങൾ, ഡാമിന്റെ അടിയിൽ പാറവരെയും കടത്തി ഉറപ്പിച്ചു. ഇതൊക്കെ അണക്കെട്ടിന്റെ ആയുസ്സ് വർധിപ്പിക്കുവാൻ കൈ കൊണ്ട മാർഗ്ഗങ്ങളാണ്. എന്നാൽ ഇതു കൊണ്ട് അണക്കെട്ടു സുരക്ഷിതമാണ് എന്നു പറയുവാൻ കഴിയില്ല.അത്തരം പഠനങ്ങൾ അനിവാര്യമാണ്.


മുല്ലപ്പെരിയാർ പ്രശ്നപരിഹാരങ്ങൾക്കായി ഉയർന്നുവന്ന പ്രധാന നിർദ്ദേശങ്ങൾ 


നിലവിലുള്ള ഡാമിന് താഴെ പുതിയൊരു അണക്കെട്ട് പണിയുക.നിലവിലുള്ള ഡാമിന്റെ പ്രവർത്തനം അവസാനിപ്പിക്കുക എന്ന നിർദ്ദേശമാണ് സമര സമിതിക്കും  സംസ്ഥാന സർക്കാരിനുമുള്ളത്.


നിലവിലുള്ള ഡാമിലെ ജലനിരപ്പ് കുറച്ച് തടയണയാക്കി നില നിർത്തുക,അപകട സാദ്ധ്യത കുറയ്ക്കുക.ജലനിരപ്പ് കുറക്കുന്നതിനനുസരിച്ച് തമിഴ്നാടിനുള്ള ജല ലഭ്യത ഉറപ്പുവരുത്താൻ തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുവാൻ ആവശ്യമായ ആഴത്തിൽ പുതിയ ടണലുകൾ നിർമ്മിക്കുക.മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കി യിൽ സംഭരിക്കുക.പുതിയ ടണൽ മാർഗ്ഗം തമിഴ്നാടിന് വെള്ളം നൽകുക. മുല്ലപ്പെരിയാർ ഡാം നിർജ്ജീവമാക്കുക എന്നീ നിർദ്ദേശങ്ങൾ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്നോട്ടു വെച്ചു.മുല്ലപ്പെരിയാർ ഡാമിന് പ്രത്യേകിച്ച് കുഴപ്പമൊ ന്നുമില്ല എന്ന തമിഴ്നാടിന്റെ വാദം വസ്തുതാപരമല്ല.


925 ച.കി.മീ വിസ്തൃതിയുള്ള പെരിയാർ കാടുകളെ 1950-ൽ  വന്യജീവി കേന്ദ്രമായി പ്രഖ്യാപിച്ചു.1978-ൽ പെരിയാർ കടുവാ സംരക്ഷിത പ്രദേശം എന്ന സ്ഥാനം നൽകി. നാലു കൊല്ലത്തിനു ശേഷം ദേശീയോദ്യാനമായി അംഗീകരിച്ചു.പെരിയാർ കാടുകളെ 1991-ൽ ആന സംരക്ഷിത പ്രദേശത്തിന്റെ പരിധിക്കുള്ളിൽ പെടുത്തി.അഞ്ചു കൊല്ലത്തിനു ശേഷം പരിസ്ഥിതി പോഷണ പ്രദേശം എന്ന തലത്തിൽ അംഗീകരിച്ചു.  ഇത്തരത്തിൽ അതി നിർണ്ണായക പരിസ്ഥിതി സംരക്ഷിത മേഖലയിൽ പുതിയ അണകെട്ട് സാധ്യമല്ല എന്നു മറന്നു കൊണ്ടുള്ള പ്രഖ്യാപനങ്ങൾ കേരള സർക്കാർ നടത്തുന്നത് ദുരൂഹമാണ്.


കേരളത്തിനു സുരക്ഷിതത്വം, തമിഴ് നാടിനു വെള്ളം എന്ന ആശയത്തെ അംഗീകരിക്കുവാൻ നമുക്കു കഴിയണം. പ്രകൃതി വിഭവങ്ങളുടെ പേരിൽ സംസ്ഥാനങ്ങൾ തമ്മിലോ രാജ്യങ്ങൾ തമ്മിലോ വിദ്യേഷങ്ങൾ ഉണ്ടാകാതെ നോക്കുവാൻ സമൂഹത്തിന് ഉത്തരവാദിത്വമുണ്ട്. വിദക്തരുടെ നിർദ്ദേശ പ്രകാരം അണകെട്ടിലെ ജല വിതാനം പടിപടിയായി കുറക്കണം. അതിനായി കൂടുതൽ വെള്ളം തമിഴ്നാടിനുള്ളിൽ സംഭരിക്കുവാൻ അവസരമുണ്ടാകണം. അങ്ങനെ സുരക്ഷിതത്വവും ജല ലഭ്യതയും ഉറപ്പു വരുത്തലായിരിക്കണം മുല്ലപ്പെരിയാർ വിഷയത്തിലെ സമൂഹത്തിന്റെ പൊതു സമീപനം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment