പി.വി അൻവർ എം.എൽ.എ യുടെ തടയണയിലെ വെള്ളം ഒഴുക്കി കളയണം ; ഹൈക്കോടതി
കൊച്ചി : പി.വി.അൻവർ എംഎൽഎ അനധികൃതമായി നിർമിച്ച തടയണയിലെ വെള്ളം ഒഴുക്കിക്കളയണമെന്ന് ഹൈക്കോടതി ഉത്തരവ്. കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിൽ പരിസ്ഥിതി ദുർബലപ്രദേശത്തു നിർമിച്ച തടയണ ഉരുൾപൊട്ടലിന് കാരണമാക്കുമെന്ന വാദത്തെ തുടർന്നാണ് കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളിൽ നടപടി പൂർത്തിയാക്കണം. ജില്ലാ കലക്ടർ നേതൃത്വം നൽകുകയും സാങ്കേതിക വിദഗ്ധരെയും നിയോഗിക്കുകയും വേണം. അനധികൃത തടയണ പൊളിക്കണമെന്ന് സർക്കാരും നിലപാട് സ്വീകരിച്ചു. ഒരു തരത്തിലുമുള്ള അനുമതിയും കൂടാതെയാണ് തടയണ നിർമ്മിച്ചതെന്ന് സർക്കാരിന് വേണ്ടി അറ്റോർണി കോടതിയെ അറിയിച്ചു.
ദുരന്തനിവാരണ നിയമപ്രകാരം ഈ തടയണ പരിസ്ഥിതിക്കു ദോഷം ചെയ്യുമെന്ന പെരിന്തൽമണ്ണ ആർഡിഒ നേരത്തെ കലക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നു. പരിസ്ഥിതി ദുർബല പ്രദേശത്ത് സ്വാഭാവിക ഒഴുക്കിനെ തടഞ്ഞു കൊണ്ട് നിർമ്മിച്ച തടയണക്കെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. ഊർങ്ങാട്ടിരി പഞ്ചായത്തിൽ വെറ്റിലപ്പാറ വില്ലേജിലാണു തടയണ നിർമിച്ചിട്ടുള്ളത്. 2015 ജൂണിലും ജൂലൈയിലുമായി തടയണ നിർമിച്ചപ്പോൾ ഭൂമിയുടെ കൈവശാവകാശം അൻവറിന്റെ പേരിലായിരുന്നു. പിന്നീടു വിവാദമായതോടെ അത് ഭാര്യാപിതാവിന്റെ പേരിലേക്കു മാറ്റുകയായിരുന്നു.
വനംവകുപ്പ്, ജിയോളജി വകുപ്പ്, പഞ്ചായത്ത് എന്നിവയുടെ റിപ്പോർട്ടുകളും എം.എൽ.എ യുടെ തടയണക്കെതിരെ ആയിരുന്നു. കഴിഞ്ഞ മാസം എം.എൽ.എയുടെ വാട്ടർ തീം പാർക്കിന് സമീപം ഉരുൾപൊട്ടൽ ഉണ്ടായ വിവരവും പുറത്ത് വന്നിരുന്നു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
കൊച്ചി : പി.വി.അൻവർ എംഎൽഎ അനധികൃതമായി നിർമിച്ച തടയണയിലെ വെള്ളം ഒഴുക്കിക്കളയണമെന്ന് ഹൈക്കോടതി ഉത്തരവ്. കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിൽ പരിസ്ഥിതി ദുർബലപ്രദേശത്തു നിർമിച്ച തടയണ ഉരുൾപൊട്ടലിന് കാരണമാക്കുമെന്ന വാദത്തെ തുടർന്നാണ് കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളിൽ നടപടി പൂർത്തിയാക്കണം. ജില്ലാ കലക്ടർ നേതൃത്വം നൽകുകയും സാങ്കേതിക വിദഗ്ധരെയും നിയോഗിക്കുകയും വേണം. അനധികൃത തടയണ പൊളിക്കണമെന്ന് സർക്കാരും നിലപാട് സ്വീകരിച്ചു. ഒരു തരത്തിലുമുള്ള അനുമതിയും കൂടാതെയാണ് തടയണ നിർമ്മിച്ചതെന്ന് സർക്കാരിന് വേണ്ടി അറ്റോർണി കോടതിയെ അറിയിച്ചു.
ദുരന്തനിവാരണ നിയമപ്രകാരം ഈ തടയണ പരിസ്ഥിതിക്കു ദോഷം ചെയ്യുമെന്ന പെരിന്തൽമണ്ണ ആർഡിഒ നേരത്തെ കലക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നു. പരിസ്ഥിതി ദുർബല പ്രദേശത്ത് സ്വാഭാവിക ഒഴുക്കിനെ തടഞ്ഞു കൊണ്ട് നിർമ്മിച്ച തടയണക്കെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. ഊർങ്ങാട്ടിരി പഞ്ചായത്തിൽ വെറ്റിലപ്പാറ വില്ലേജിലാണു തടയണ നിർമിച്ചിട്ടുള്ളത്. 2015 ജൂണിലും ജൂലൈയിലുമായി തടയണ നിർമിച്ചപ്പോൾ ഭൂമിയുടെ കൈവശാവകാശം അൻവറിന്റെ പേരിലായിരുന്നു. പിന്നീടു വിവാദമായതോടെ അത് ഭാര്യാപിതാവിന്റെ പേരിലേക്കു മാറ്റുകയായിരുന്നു.
വനംവകുപ്പ്, ജിയോളജി വകുപ്പ്, പഞ്ചായത്ത് എന്നിവയുടെ റിപ്പോർട്ടുകളും എം.എൽ.എ യുടെ തടയണക്കെതിരെ ആയിരുന്നു. കഴിഞ്ഞ മാസം എം.എൽ.എയുടെ വാട്ടർ തീം പാർക്കിന് സമീപം ഉരുൾപൊട്ടൽ ഉണ്ടായ വിവരവും പുറത്ത് വന്നിരുന്നു.
Green Reporter Desk