ആലപ്പാട് കരിമണൽ ഖനനം: പ്രശ്‌ന പരിഹാരത്തിന് സാധ്യത




കരിമണൽ ഖനനം ഒരു നാടിനെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ആലപ്പാട് പ്രദേശത്ത് ഖനനവിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ സമരം ശക്തമായി മുന്നോട്ട് പോകുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ആർ. രാമചന്ദ്രൻ എം.എൽ.എ സമര സമിതിയുമായി നടത്തിയ ചർച്ചയിൽ സമരം രമ്യമായി പരിഹരിക്കുന്നതിനുള്ള സാധ്യതകൾ തെളിഞ്ഞതായി വിവരം. ഖനനം പൂർണമായും നിർത്തണം എന്ന അഭിപ്രായത്തിൽനിന്ന് അശാസ്ത്രീയ ഖനനം പൂർണമായും നിരോധിക്കണം എന്ന നിലപാടിലേക്ക് ചർച്ചകൾ പുരോഗമിച്ചതായി എം.എൽ.എ പറഞ്ഞു. 


മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് എം.എൽ.എ സമരക്കാരുമായി ചർച്ച നടത്തിയത്. അശാസ്ത്രീയ ഖനനം പൂർണമായും നിരോധിക്കണം എന്ന സമരസമിതിയുടെ നിലപാടും ഉന്നയിച്ചിട്ടുള്ള മറ്റുവിഷയങ്ങളും സർക്കാറിന്റെയും വ്യവസായ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും ആർ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു.


പ്രശ്നപരിഹാരത്തിന് നേരത്തേ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ചർച്ച നടത്തിയിരുന്നു. അതിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് എം.എൽ.എയെ സമരക്കാരുമായി അനൗപചാരിക ചർച്ച നടത്താൻ നിയോഗിച്ചത്. സമരസമിതി പ്രതിനിധികളായ ശ്രീകല, സിന്ദൂര, ചന്ദ്രദാസ്, കെ.സി. ശ്രീകുമാർ, ജിജേഷ്, ഗിരീഷ്, അനുദാസ് എന്നിവർ പങ്കെടുത്തു.


ഖനനം അവസാനിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്താൽ അത് ഒരു നാടിന്റെ തന്നെ രക്ഷയ്ക്ക് കാരണമാകും. ഇതുവരെ മുക്കാൽ ഭാഗത്തോളം കടൽ തിന്നു തീർത്ത ആലപ്പാട് പഞ്ചായത്തിലെ അവശേഷിക്കുന്ന കര ഭൂമിയെങ്കിലും സംരക്ഷിക്കാൻ സാധിക്കും. കടൽ കൂടുതൽ കയറാതിരിക്കാൻ സംരക്ഷണ ഭിത്തി നിർമിക്കുന്നത്  ഉൾപ്പെടെയുള്ള നടപടിക്രമങ്ങളും തുടർന്ന് നടത്തി ഇവിടുത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടതും സർക്കാരിന്റെ ബാധ്യതയാണ്.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment