അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി വിഷയത്തിൽ നിലപാട് മാറ്റം - പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നൽകി
അതിരപ്പിള്ളി വിഷയത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ സർക്കാർ. പരിസ്ഥിതി പ്രവർത്തകരുടെയും മറ്റും എതിർപ്പിനെ മറികടന്ന് അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നൽകി. ഏഴ് വര്‍ഷത്തേക്കാണ് എന്‍.ഒ.സി. നൽകിയതായുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തായി. ലോക പരിസ്ഥിതി ദിനത്തിന്റെ തൊട്ടു തലേദിവസം ജൂൺ 4 നാണ് എന്‍.ഒ.സി നല്‍കിയത്. അതീവ പരിസ്ഥിതി പ്രധാനമുള്ള ഇടമാണ് അതിരപ്പിളളി. പദ്ധതി വരുന്നതോടെ പരിസ്ഥിതിക്ക് കനത്ത നാശമാണ് ഉണ്ടാവുക.
പദ്ധതിക്ക് സാങ്കേതിക, സാമ്പത്തിക, പാരിസ്ഥിതിക അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയത്. ഏഴുവര്‍ഷമാണ് എന്‍ഒസിയുടെ കാലാവധി. നേരത്തെ ലഭിച്ച അനുമതികള്‍ കാലഹരണപ്പെട്ടതോടെ ഇനി വീണ്ടും അനുമതികള്‍ തേടി മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോക്കാന് സാധിക്കൂ. അതിനാല്‍ അനുമതികള്‍ക്കായി പുതുക്കിയ അപേക്ഷ നല്‍കും. 163 മെഗാവാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യം വച്ചാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്
അതിരപ്പിള്ളി പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിലൂടെ കേരള സര്‍ക്കാര്‍ പ്രകൃതി ദുരന്തം അടിച്ചേല്‍പ്പിക്കുകയാണെന്ന് മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ചൂണ്ടിക്കാട്ടി. എതിര്‍പ്പും വിദഗ്ദോപദേശവും ലംഘിച്ചുള്ള കേരള സര്‍ക്കാര്‍ നീക്കം പ്രകൃതി ദുരന്തമുണ്ടാക്കല്‍. പരിസ്ഥിതിയോടുള്ള ആ പ്രതിബദ്ധതയും ഉത്കണ്ഠയും ധൈര്യവും നിലവില്‍ കാണുന്നില്ലെന്നും ജയറാം രമേഷ് പറഞ്ഞു.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി വീണ്ടും മുന്നോട്ടുപോകാന്‍ സർക്കാർ അനുമതി നൽകിയതിനെതിരെ സിപിഐയും പ്രതിപക്ഷവും രംഗത്തെത്തി. ഇടതുമുന്നണി നയത്തില്‍നിന്നുള്ള വ്യതിയാനമാണിതെന്ന് സിപിഐ പ്രതികരിച്ചു. തീരുമാനത്തില്‍നിന്നും പിന്തിരിഞ്ഞില്ലെങ്കില് പ്രക്ഷോഭം നടത്തുമെന്ന് എഐവൈഎഫ് അറിയിച്ചു.
പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കാന്‍ തയാറായാല്‍ യുഡിഎഫ് ഇതിനെ ശക്തമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. പദ്ധതിയെ ശക്തമായി എതിര്‍ക്കും. പദ്ധതി ഉപേക്ഷിച്ചെന്ന് മന്ത്രി സഭയില്‍ പറഞ്ഞതാണ്. കോവിഡിന്‍റെ മറവില്‍ എന്ത് തോന്നിവാസവും നടക്കുമെന്നതിന് ഉദാഹരണമാണിതെന്നും ചെന്നിത്തല പറഞ്ഞു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
അതിരപ്പിള്ളി വിഷയത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ സർക്കാർ. പരിസ്ഥിതി പ്രവർത്തകരുടെയും മറ്റും എതിർപ്പിനെ മറികടന്ന് അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നൽകി. ഏഴ് വര്‍ഷത്തേക്കാണ് എന്‍.ഒ.സി. നൽകിയതായുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തായി. ലോക പരിസ്ഥിതി ദിനത്തിന്റെ തൊട്ടു തലേദിവസം ജൂൺ 4 നാണ് എന്‍.ഒ.സി നല്‍കിയത്. അതീവ പരിസ്ഥിതി പ്രധാനമുള്ള ഇടമാണ് അതിരപ്പിളളി. പദ്ധതി വരുന്നതോടെ പരിസ്ഥിതിക്ക് കനത്ത നാശമാണ് ഉണ്ടാവുക.
പദ്ധതിക്ക് സാങ്കേതിക, സാമ്പത്തിക, പാരിസ്ഥിതിക അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയത്. ഏഴുവര്‍ഷമാണ് എന്‍ഒസിയുടെ കാലാവധി. നേരത്തെ ലഭിച്ച അനുമതികള്‍ കാലഹരണപ്പെട്ടതോടെ ഇനി വീണ്ടും അനുമതികള്‍ തേടി മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോക്കാന് സാധിക്കൂ. അതിനാല്‍ അനുമതികള്‍ക്കായി പുതുക്കിയ അപേക്ഷ നല്‍കും. 163 മെഗാവാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യം വച്ചാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്
അതിരപ്പിള്ളി പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിലൂടെ കേരള സര്‍ക്കാര്‍ പ്രകൃതി ദുരന്തം അടിച്ചേല്‍പ്പിക്കുകയാണെന്ന് മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ചൂണ്ടിക്കാട്ടി. എതിര്‍പ്പും വിദഗ്ദോപദേശവും ലംഘിച്ചുള്ള കേരള സര്‍ക്കാര്‍ നീക്കം പ്രകൃതി ദുരന്തമുണ്ടാക്കല്‍. പരിസ്ഥിതിയോടുള്ള ആ പ്രതിബദ്ധതയും ഉത്കണ്ഠയും ധൈര്യവും നിലവില്‍ കാണുന്നില്ലെന്നും ജയറാം രമേഷ് പറഞ്ഞു.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി വീണ്ടും മുന്നോട്ടുപോകാന്‍ സർക്കാർ അനുമതി നൽകിയതിനെതിരെ സിപിഐയും പ്രതിപക്ഷവും രംഗത്തെത്തി. ഇടതുമുന്നണി നയത്തില്‍നിന്നുള്ള വ്യതിയാനമാണിതെന്ന് സിപിഐ പ്രതികരിച്ചു. തീരുമാനത്തില്‍നിന്നും പിന്തിരിഞ്ഞില്ലെങ്കില് പ്രക്ഷോഭം നടത്തുമെന്ന് എഐവൈഎഫ് അറിയിച്ചു.
പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കാന്‍ തയാറായാല്‍ യുഡിഎഫ് ഇതിനെ ശക്തമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. പദ്ധതിയെ ശക്തമായി എതിര്‍ക്കും. പദ്ധതി ഉപേക്ഷിച്ചെന്ന് മന്ത്രി സഭയില്‍ പറഞ്ഞതാണ്. കോവിഡിന്‍റെ മറവില്‍ എന്ത് തോന്നിവാസവും നടക്കുമെന്നതിന് ഉദാഹരണമാണിതെന്നും ചെന്നിത്തല പറഞ്ഞു.
Green Reporter Desk