മരടിലെ ഫ്‌ളാറ്റുകൾ പൊളിഞ്ഞു വീഴുന്നത് തെറ്റായ വികസന നയങ്ങളുടെ തലയിൽ




മരടിലെ അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിഞ്ഞു വീഴുന്നത് (തെറ്റായ) വികസനത്തെ പറ്റി കഴിഞ്ഞ കാൽനൂറ്റാണ്ടായി വാചാടോപങ്ങൾ വിളമ്പുന്ന സംസ്ഥാനത്തിന്റെ രാഷ്ട്രീയ നേതാക്കളുടെയും അവരുടെ സാങ്കേതിക സഹായികളെയും ഇവർക്ക് പട്ടങ്ങൾ ചാർത്തി നൽകുന്ന മാധ്യമ ങ്ങളുടെയും ഉച്ചിയിലേക്കാണ് എന്ന് നാട് അംഗീകരിക്കേണ്ടതുണ്ട് (?)


ഒരു പ്രാദേശത്തെ അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കാതെ തരമില്ല എന്ന സുപ്രീം കോടതി നിഷ്ക്കർശിച്ചപ്പോൾ അതിനോട് കേരള സർക്കാരും രാഷ്ട്രീയ പാർട്ടികളും നടത്തിയ പ്രതിഷേധങ്ങൾ, അവരുടെ സങ്കുചിത കച്ചവട താൽപ്പര്യങ്ങളെ ഓർമ്മിപ്പിച്ചു. എറണാകുളം ജില്ലയിൽ മാത്രം 4239 നിയമ ലംഘന നിർമ്മാണങ്ങൾ നിലനിൽക്കുന്നു എന്ന കണ്ടെത്തൽ മരട് പൊളിക്കൽ പ്രവർത്തനം ഒരു തുടക്കം മാത്രമായിരിക്കും എന്ന് ഓർമ്മിപ്പിക്കുന്നു. വയനാടും ഇടുക്കിയും കേരള തീരങ്ങളും ഇത്തരം നിയമ നിർമ്മാണങ്ങളുടെ പറുദ്ദീസ്സായി തുടരുന്നു. നിയമലംഘനങ്ങളെ എല്ലാം ഒരേ തരത്തിൽ നിയമ ലംഘനങ്ങളായി കാണുവാൻ കോടതികളെങ്കിലും ഇവിടെ ഉണ്ടാകും എന്നു കരുതാം. ആ ആത്മവിശ്വാസത്തിൽ മാത്രമേ കേരളത്തിന്റെ ഭാവിയെ ശുഭാപ്തി വിശ്വാസത്തോടെ നോക്കി കാണുവാൻ കഴിയൂ.


വീടു നിർമ്മാണങ്ങൾ പോലെ പൊളിക്കലും ഒരു വ്യവസായമായി മാറിയിട്ടുണ്ട്. മരടിലെ അഞ്ച് ഫ്ലാറ്റുകൾക്കുമായി 80000 Cu.m reinforce cement concrete ഉപയോഗിച്ചിട്ടുണ്ടാകാം. അവയുടെ മൊത്തം ഭാരം 1.25 ലക്ഷം ടൺ വരും. (1 cu m Concrete with Steel = 2.5 tonnes). പൊളിക്കുവാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിലെ ഇലക്ട്രിക്കൽ, മലിനീകരണ നിയന്ത്രണ പ്ലാന്റ് മറ്റ്  ഉപകരണങ്ങൾ, ജനൽ, കതകുകൾ, സമാന സ്വഭാവമുള്ള തടി / സ്റ്റീൽ വിഭവങ്ങൾ ഊരി മാറ്റുക,.അവയെ പുനരുപയോഗിക്കാം. മറ്റു ഭാഗങ്ങൾ Controlled Implosion (പാെടി പടലങ്ങൾ പുറത്തു വരാത്ത Edge water Building Controlled Demolition) വഴി പൊളിച്ചടുക്കാം.അങ്ങനെ ഉണ്ടാകുന്ന Debris  crushing unit സഹായത്താൽ ഉടച്ചെടുത്ത്, കഴുകിയ ശേഷം റോഡ് നിർമ്മാണ ത്തിലെ Sub base/wet mix ആയി aggregate / Bitmen macadam രൂപത്തിൽ ഉപയോഗിക്കാം. കോൺക്രീറ്റിനുള്ളിലെ സ്റ്റീൽ കമ്പികൾ സ്ക്രാപ്പാക്കി പുതിയ സ്റ്റീൽ കമ്പികളാക്കി മാറ്റാം. പൊളിച്ചുമാറ്റിയ ഇടത്തെ പൈലിങ് എടുത്തു മാറ്റേണ്ടതില്ല.


പ്രദേശത്തെ,  നിയമം അനുശാസിക്കുന്ന രീതിയിൽ (CRZ) പച്ച തുരുത്തുകളായ പൊതു സ്ഥലങ്ങളായി നിലനിർത്തണം. മുൻപ് നിലനിന്ന കെട്ടിടത്തിന്റെ ചിത്രങ്ങളും പിൽക്കാലത്ത് പാെളിച്ചടുക്കിയ സംഭവങ്ങളും വിശദമാക്കുന്ന രേഖകൾ പ്രദർശിപ്പിച്ച് നിയമ ലംഘനങ്ങൾക്കുള്ള താക്കീതായി സ്ഥലത്തെ അവതരിപ്പിക്കണം

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment