മതികെട്ടാൻ ചോലയ്ക്ക് ചുറ്റും പരിസ്ഥിതിലോല പ്രദേശമായി വിജ്ഞാപനമിറക്കി
ഇടുക്കി ജില്ലയില്‍ ഉടുമ്പൻ ചോലയിലെ മതികെട്ടാന്‍ ചോല ദേശീയ ഉദ്യാന പാര്‍ക്കിന്റെ ചുറ്റിലും ഒരു കിലോമീറ്റര്‍ ദൂരപരിധിയിലുള്ള പ്രദേശം പരിസ്ഥിതി ദുര്‍ബല പ്രദേശമായി (ഇഎസ്ഇസഡ്) പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഓഗസ്റ്റ് 13നു പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിന്റെ തുടര്‍നടപടിയായാണ് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഇതോടെ പാര്‍ക്കിനു ചുറ്റിലുമുള്ള 17.5 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പുതുതായി പരിസ്ഥിതി ദുര്‍ബല പ്രദേശമാകും. ഈ പ്രദേശത്തിനായി പ്രത്യേക സോണല്‍ മാസ്റ്റര്‍ പ്ലാന്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ തയാറാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.
പൂപ്പാറ ഗ്രാമത്തിലുള്ള മതികെട്ടാന്‍ ചോല ദേശീയ പാര്‍ക്കിന്റെ കിഴക്ക്, വടക്കു കിഴക്കന്‍ അതിര്‍ത്തികള്‍ തമിഴ്നാടുമായി ചേര്‍ന്നാണു കിടക്കുന്നത്. പൊട്ടിപ്പുറം കണികാപരീക്ഷണ കേന്ദ്രം ഇതിനോടുചേര്‍ന്നു തമിഴ്നാട്ടിലാണ്. എന്നാല്‍, കേരളത്തിലുള്ള 17.5 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം മാത്രമാണ് പുതിയ പരിസ്ഥിതി ദുര്‍ബല പ്രദേശമായി ചേര്‍ത്തിരിക്കുന്നത്.
അന്തിമ വിജ്ഞാപനം പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ ഈ മേഖലയില്‍ ഖനനം, പാറ പൊട്ടിക്കല്‍, ക്രഷര്‍ യൂണിറ്റുകള്‍ സ്ഥാപിക്കല്‍, വ്യവസായ ശാലകള്‍ സ്ഥാപിക്കുകയും നിലവിലുള്ളവ വിപുലപ്പെടുത്തുകയും ചെയ്യുന്നത് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കു വിലക്കുണ്ടാകും. ജലവൈദ്യുതി നിലയങ്ങള്‍, അണക്കെട്ട്, സോമില്ലുകള്‍ എന്നിവയ്ക്കും വിലക്കുണ്ട്. ഹോട്ടലുകളും റിസോര്‍ട്ടുകളും അടക്കമുള്ള വാണിജ്യ സ്ഥാപനങ്ങളും ചെറിയ തോതില്‍ മാലിന്യമുണ്ടാക്കുന്ന ചെറുകിട വ്യവസായങ്ങളും ഇഎസ് സോണിന് ഒരു കിലോമീറ്റര്‍ ദൂരപരിധിക്കു പുറത്ത് നിയന്ത്രണത്തിനു വിധേയമായി അനുവദിക്കും.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
ഇടുക്കി ജില്ലയില്‍ ഉടുമ്പൻ ചോലയിലെ മതികെട്ടാന്‍ ചോല ദേശീയ ഉദ്യാന പാര്‍ക്കിന്റെ ചുറ്റിലും ഒരു കിലോമീറ്റര്‍ ദൂരപരിധിയിലുള്ള പ്രദേശം പരിസ്ഥിതി ദുര്‍ബല പ്രദേശമായി (ഇഎസ്ഇസഡ്) പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഓഗസ്റ്റ് 13നു പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിന്റെ തുടര്‍നടപടിയായാണ് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഇതോടെ പാര്‍ക്കിനു ചുറ്റിലുമുള്ള 17.5 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പുതുതായി പരിസ്ഥിതി ദുര്‍ബല പ്രദേശമാകും. ഈ പ്രദേശത്തിനായി പ്രത്യേക സോണല്‍ മാസ്റ്റര്‍ പ്ലാന്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ തയാറാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.
പൂപ്പാറ ഗ്രാമത്തിലുള്ള മതികെട്ടാന്‍ ചോല ദേശീയ പാര്‍ക്കിന്റെ കിഴക്ക്, വടക്കു കിഴക്കന്‍ അതിര്‍ത്തികള്‍ തമിഴ്നാടുമായി ചേര്‍ന്നാണു കിടക്കുന്നത്. പൊട്ടിപ്പുറം കണികാപരീക്ഷണ കേന്ദ്രം ഇതിനോടുചേര്‍ന്നു തമിഴ്നാട്ടിലാണ്. എന്നാല്‍, കേരളത്തിലുള്ള 17.5 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം മാത്രമാണ് പുതിയ പരിസ്ഥിതി ദുര്‍ബല പ്രദേശമായി ചേര്‍ത്തിരിക്കുന്നത്.
അന്തിമ വിജ്ഞാപനം പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ ഈ മേഖലയില്‍ ഖനനം, പാറ പൊട്ടിക്കല്‍, ക്രഷര്‍ യൂണിറ്റുകള്‍ സ്ഥാപിക്കല്‍, വ്യവസായ ശാലകള്‍ സ്ഥാപിക്കുകയും നിലവിലുള്ളവ വിപുലപ്പെടുത്തുകയും ചെയ്യുന്നത് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കു വിലക്കുണ്ടാകും. ജലവൈദ്യുതി നിലയങ്ങള്‍, അണക്കെട്ട്, സോമില്ലുകള്‍ എന്നിവയ്ക്കും വിലക്കുണ്ട്. ഹോട്ടലുകളും റിസോര്‍ട്ടുകളും അടക്കമുള്ള വാണിജ്യ സ്ഥാപനങ്ങളും ചെറിയ തോതില്‍ മാലിന്യമുണ്ടാക്കുന്ന ചെറുകിട വ്യവസായങ്ങളും ഇഎസ് സോണിന് ഒരു കിലോമീറ്റര്‍ ദൂരപരിധിക്കു പുറത്ത് നിയന്ത്രണത്തിനു വിധേയമായി അനുവദിക്കും.
Green Reporter Desk